

തൃശൂർ: ചികിത്സക്കെത്തിയ രോഗിയുടെ ആക്രമണത്തിൽ മരിച്ച ഡോ. വന്ദന ദാസിനു മരണാന്തര ബഹുമതിയായി എംബിബിഎസ് നൽകും. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടേതാണ് തീരുമാനം. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ഗവേണിങ് കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദന മരിച്ചത്. മെയ് പത്തിനാണ് കേരളത്തെ നടുക്കിയ കൊലപാതകം.
ആക്രമണത്തിൽ വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പുലർച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
