പാലോട് രവിക്കെതിരെ നടപടി? മുതിര്‍ന്ന നേതാക്കളും എഐസിസിയും തമ്മില്‍ ചര്‍ച്ച; തുടര്‍നടപടിയുണ്ടാവുമെന്ന് സണ്ണി ജോസഫ്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണമായി പ്രതിരോധത്തിലാക്കിയ പാലോട് രവിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.
Sunny Joseph
Sunny Josephഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ പ്രസ്താവന ഗൗരവമുള്ള വിഷയമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായും എഐസിസി നേതൃത്വവുമായും വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണമായി പ്രതിരോധത്തിലാക്കിയ പാലോട് രവിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സൂചന.

Sunny Joseph
കെഎസ്ആര്‍ടിസി ഓഗസ്റ്റിലെ തീര്‍ത്ഥാടന പാക്കേജുകള്‍; നിരക്കുകള്‍ അറിയാം

തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് എടുക്കാച്ചരക്കായി മാറുമെന്നും എല്‍ഡിഎഫിനു മൂന്നാമതും തുടര്‍ഭരണം ലഭിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലടക്കം കോണ്‍ഗ്രസിനു തിരിച്ചടി ഉണ്ടാകുമെന്നുമുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തു വന്നത്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തു വന്നിരിക്കെ ഒരു ഡിസിസി പ്രസിഡന്റില്‍ നിന്നു തന്നെ ഇത്തരമൊരു പ്രസ്താവന ഉണ്ടായത് അത്യന്തം ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.

Sunny Joseph
'ആശമാരുടെ ഇന്‍സെന്റീവ് പ്രതിമാസം 3500 രൂപയാക്കി, ഇനിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ വേതനം വര്‍ധിപ്പിക്കണം'

അന്തരിച്ച മുന്‍ എം പി ജോര്‍ജ് ഈഡന്റെ വാര്‍ഷികാനുസ്മരണത്തോട് അനുബന്ധിച്ച് കൊച്ചിയിലെത്തിയ സണ്ണി ജോസഫ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. എഐസിസി നേതൃത്വവുമായുമുള്ള കൂടിയാലോചനകള്‍ക്ക് ശേഷം പാലോട് രവിക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക എന്നാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.

Summary

KPCC President Sunny Joseph said that Thiruvananthapuram DCC President Palode Ravi's statement is a serious matter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com