കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: നടപടി സ്വീകരിച്ചതിലും പൊലീസിന്റെ ഒത്തുകളി

പ്രതി ചേര്‍ത്തതില്‍ മൂന്നുപേര്‍ക്കെതിരെ മാത്രമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്
Police Station Brutality CCTV Visuals
Police Station Brutality CCTV VisualsCCTV Visuals
Updated on
1 min read

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിലും ഒത്തുകളി നടന്നതായി ആക്ഷേപം. കോടതി കേസില്‍ പ്രതി ചേര്‍ത്ത സിപിഒ ശശിധരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചില്ല. പ്രതി ചേര്‍ത്തതില്‍ മൂന്നുപേര്‍ക്കെതിരെ മാത്രമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

Police Station Brutality CCTV Visuals
'കാക്കിയിട്ട മൃഗങ്ങള്‍ ഇപ്പോഴും പല പൊലീസ് സ്റ്റേഷനുകളിലുമുണ്ട്'; വിമർശിച്ച് സിപിഎം നേതാവ്

മൂന്ന് ഉദ്യോഗസ്ഥരുടെ രണ്ടുവര്‍ഷത്തെ വേതന വര്‍ധനവ് തടഞ്ഞുവെക്കുന്നത് മാത്രമായിരുന്നു ശക്ഷാനടപടി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ഇല്ലെന്ന വാദം നിരത്തിയാണ് സിപിഒ ശശിധരനെ നടപടിയില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ സംഭവം അന്വേഷിച്ച് ക്രൈം റെക്കോര്‍ഡ് ബ്യൂറോ എസിപിയുടെ റിപ്പോര്‍ട്ടില്‍ ശശിധരനും കുറ്റക്കാരനാണ്.

സുജിത്തിനെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ ശശിധരന്‍ പുറത്തുനിന്ന് കയറിവരുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഡി ചാര്‍ജില്‍ ഉണ്ടായിരുന്ന ശശിധരന്‍ പുറത്തു നിന്ന് വന്നതിനാല്‍ സുജിത്തിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന കാര്യം സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നാണ് റിപ്പോര്‍ട്ടിലെ നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ശശിധരനെതിരായ നടപടി ഒഴിവാക്കിയത്.

Police Station Brutality CCTV Visuals
'ജുഡീഷ്യല്‍ സഭ്യതയ്ക്കും മര്യാദയ്ക്കും നിരക്കുന്നതല്ല'; ഹൈക്കോടതി നടപടിയെ വിമർശിച്ച് സുപ്രീംകോടതി

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനാണ് മര്‍ദ്ദനമേറ്റത്. 2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങള്‍ പുറത്തു വന്നത്. സംഭവത്തില്‍ എസ്ഐ നുഹ്മാന്‍, സിപിഒമാരായ ശശിധരന്‍, സജീവന്‍, സന്ദീപ് എന്നീ പൊലീസുകാര്‍ക്കെതിരെ കോടതി കേസെടുത്തിരുന്നു.

Summary

Allegations of collusion in disciplinary action taken against police officers in the brutal beating of a Youth Congress leader

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com