പിഎം ശ്രീ പദ്ധതി: 'കഴിഞ്ഞ സര്‍ക്കാര്‍ എംഒയു ഒപ്പിട്ടു, കിട്ടേണ്ട പണവും കിട്ടി'

ഒപ്പിട്ട കരാറില്‍ നിന്ന് ഒരുകക്ഷിക്ക് പിന്‍മാറാന്‍ സാധിക്കുമോ എന്നുള്ളത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്.
 N Shamsuddeen
എന്‍ ഷംസുദ്ദീന്‍
Author:
Updated on
1 min read

തിരുവനന്തപുരം: കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി ധാരണാപത്രത്തില്‍ ഒപ്പിട്ട് അതിന്റെ ഫണ്ട് കൈപ്പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍. ഇക്കാര്യത്തില്‍ നിയമപരമായ വശങ്ങള്‍ പരിശോധിക്കുമെന്നും പിഎം ശ്രീയോടുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാട് സുവ്യക്തമാണെന്നും എന്‍ ഷംസൂദ്ദീന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 N Shamsuddeen
'ചുരുങ്ങിയത് 10 രൂപയെങ്കിലും കുറയ്ക്കണം; പെട്രോള്‍ ഡീസല്‍ അധിക നികുതിയില്‍ ബിജെപി സര്‍ക്കാരുകളെ മാതൃകയാക്കണം'

സംസ്ഥാനത്തെ സര്‍ക്കാരുകള്‍ തുടര്‍ച്ചയാണ്. കഴിഞ്ഞ സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയുടെ ധാരണാ പത്രത്തില്‍ ഒപ്പിട്ടു. അതിന്റെ പേരിലുള്ള ഫണ്ടും വാങ്ങി. ഇനി എങ്ങനെയാണ് അതിന്റെ ഭാവി കാര്യങ്ങള്‍ എന്നാണ് ആലോചിക്കേണ്ടത്. ധാരണാപത്രം ഒപ്പിട്ടത് വിവാദമായതിന് പിന്നാലെ തത്കാലം നിര്‍ത്തിവയ്ക്കുന്നതായി പറയുകയായിരുന്നു. എന്നാല്‍ ഒപ്പിട്ട കരാറില്‍ നിന്ന് ഒരുകക്ഷിക്ക് പിന്‍മാറാന്‍ സാധിക്കുമോ എന്നുള്ളത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്ന് ഷംസൂദ്ദീന്‍ പറഞ്ഞു.

 N Shamsuddeen
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ ജനാധിപത്യ ചര്‍ച്ചകള്‍ക്ക് സമയം കുറഞ്ഞോ? സഭ കൂടിയത് 204 നാളുകള്‍ മാത്രം

പിഎം ശ്രീ പദ്ധതിയില്‍ നിയമവശം ചര്‍ച്ച ചെയ്യുന്നതായി നേരത്തെ മുഖ്യമന്ത്രി വിഡി സതീശനും വ്യക്തമാക്കിയിരുന്നു. അത് മന്ത്രി സഭ പരിശോധിച്ചുവരികയാണ്. ഒരുസര്‍ക്കാര്‍ എഗ്രിമെന്റ് വച്ചതാണെന്നും അതിന്റെ ഇംപാക്ട് എന്താണെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Summary

LDF Govt Signed PM SHRI MoU and Received Funds, Says Education Minister N Shamsuddeen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com