തിരുവനന്തപുരം: മാർച്ച് 20 മുതൽ മേയ് 31 വരെയുള്ള ലോക്ക്ഡൗൺ കാലയളവിലെ വൈദ്യുതി ബിൽ അടയ്ക്കാൻ ഡിസംബർ 31 വരെ സാവകാശം. ഇതു ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ എസ് പിള്ള അറിയിച്ചു.
അതേസമയം ലോക്ക്ഡൗണിന്റെ മറവിൽ ജൂൺ ഒന്നു മുതലുള്ള ബില്ലുകൾ അടയ്ക്കാതിരിക്കുന്നവർക്ക് സാവകാശം ബാധകമല്ല. അങ്ങനെയുള്ളവരുടെ ഫ്യൂസ് ഊരാനാണ് വൈദ്യുതി ബോർഡിന്റെ നിർദേശം. ഈ ബിൽ അടയ്ക്കുന്നതിന് ഇനി സാവകാശം നൽകില്ലെന്നും ചെയർമാൻ അറിയിച്ചു. കുടിശിക 2217 കോടി രൂപയായി ഉയർന്ന സാഹചര്യത്തിലാണ് ബിൽ അടവ് വൈകിപ്പിക്കരുത് എന്ന തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates