

കൊച്ചി: അലക്ഷ്യമായി വാഹനം ഓടിച്ചതിനെതിരെ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി എസ് ഭരത് (29)ആണ് പിടിയിലായത്. സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് കൊടുക്കാതെ അലക്ഷ്യമായാണ് ഇയാള്‍ ലോറി ഓടിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെ കളമശേരി തോഷിബ ജംക്‌ഷനു സമീപത്തു വച്ചാണു സംഭവം. അന്തരിച്ച നടൻ കൊല്ലം സുധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം സുരേഷ് ഗോപി തൃശൂരിലേക്കു പോകുമ്പോഴാണ് വാഹനത്തെ കടത്തിവിടാതെ തടസ്സപ്പെടുത്തിയത്. നിരന്തരം ഹോൺ മുഴക്കിയിട്ടും മാർഗതടസം സൃഷ്ടിച്ചാണ് ഇയാൾ വാഹനം ഓടിച്ചത്. ഇടത്തോട്ടും വലത്തോട്ടും ലോറി ഓടിച്ച് വാഹനത്തെ കടത്തിവിടാൻ ഡ്രൈവർ തയ്യാറായില്ല.
സുരേഷ് ഗോപി പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി അങ്കമാലിയിൽ വച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates