

കൊച്ചി: മധ്യ കേരളത്തിൽ മഴ ശക്തമാക്കി ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദം. വ്യാഴാഴ്ച ഉച്ച മുതൽ എറണാകുളം, തൃശൂർ, ഇടുക്കിയുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇടിയോടു കൂടി ശക്‌തമായ മഴ പെയ്‌തു. വോട്ടെടുപ്പു ദിവസം വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.
പടിഞ്ഞാറൻ കാറ്റിനും ശക്‌തിയും കൂടി. അറബിക്കടലിലെ ന്യൂനമർദം ദുർബലമായി. ഇതോടെ തെക്കൻ കേരളത്തിൽ വേനൽ മഴയ്‌ക്കുള്ള സാധ്യത തൽക്കാലം ഒഴിവായി. രാജ്യത്തിന്റെ ദക്ഷിണ തീരത്തുനിന്ന് അകലെയാണ് ബംഗാൾ ഉൾക്കടലിൽ രുപമെടുത്തിരിക്കുന്ന ന്യൂനമർദം. എങ്കിലും അതിനുള്ളിലേക്ക് ദൂരെ നിന്നുപോലും കാറ്റിനെ വലിച്ചെടുക്കുന്നതാണ് മഴയ്‌ക്കു കാരണമാകുന്നത്.
ഇപ്പോഴുണ്ടായ സവിശേഷമായ ന്യൂനമർദമഴ നാലോ അഞ്ചോ ദിവസങ്ങൾ തുടർന്നതിനുശേഷം ദുർബലമാകും. ശക്‌തമായ ഉഷ്‌ണതരംഗം പ്രതീക്ഷിച്ചിരുന്നെങ്കിലും മഴമേഘങ്ങൾ സൂര്യരശ്‌മികളെ തടുത്തുനിർത്തിയതുകൊണ്ട് സംസ്‌ഥാനത്ത് ശരാശരി അന്തരീക്ഷ താപനില 35 ഡിഗ്രി സെൽഷ്യസിൽ ഒതുങ്ങി. മറിച്ചായിരുന്നെങ്കിൽ സൂര്യാഘാതം ഉണ്ടാകുമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates