എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര ചോര്‍ത്തിയെന്ന് സംശയം: ഡിവൈഎസ്പിയെ സ്ഥലം മാറ്റി

പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് സ്ഥലംമാറ്റിയത്
M R Ajith kumar
M R Ajith kumar ഫെയ്‌സ്ബുക്ക്‌
Updated on
1 min read

പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമലയിലെ വിവാദ ട്രാക്ടര്‍ യാത്ര മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്ന സംശയത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിനെയാണ് സ്ഥലംമാറ്റിയത്. ആലുവ റൂറല്‍ ഡിസിആര്‍പിയിലേക്കാണ് മാറ്റിയത്.

M R Ajith kumar
കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ച മകനായി തിരച്ചില്‍

വിരമിക്കാന്‍ എട്ടുമാസം മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം. ട്രാക്ടര്‍ യാത്ര ചോര്‍ത്തിയതിന് അജിത് കുമാറിന്റെ പ്രതികാര നടപടിയാണിതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നവഗ്രഹപൂജക്കാലത്താണ് എഡിജിപി എം ആര്‍ അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്രചെയ്തത്. പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു ട്രാക്ടര്‍ യാത്ര.

പമ്പ- സന്നിധാനം റൂട്ടില്‍ ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവര്‍ അല്ലാതെ മറ്റാരും വാഹനത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഹൈക്കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് ലംഘിച്ചുകൊണ്ടായിരുന്നു അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര. ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സംഭവം വിവാദമായിരുന്നു.

M R Ajith kumar
ആദിവാസി യുവതി കാട്ടില്‍ പ്രസവിച്ചു; ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ല, പരിചരണം ഉറപ്പാക്കി ആരോഗ്യ പ്രവര്‍ത്തകര്‍

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരാണ് ട്രാക്ടര്‍യാത്രയുടെ വിവരങ്ങള്‍ ചോരാന്‍ കാരണമായതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി അജിത് കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Summary

Police officer transferred on suspicion of reporting on M R Ajith Kumar's controversial tractor ride in Sabarimala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com