'എന്റെ മരണത്തിന് ഉത്തരവാദി ഞാനല്ല'; 11 പേജുള്ള ആത്മഹത്യാ കുറിപ്പ്;  മലയാളി പ്രൊജക്ട് ഓഫീസറുടെ മരണത്തില്‍ അന്വേഷണം

ഇന്നലെ രാത്രി എട്ടുമണിയോടെ ഐഐടിയിലെ ഹോക്കിഗ്രൗണ്ടിന് സമീപമാണ് ഇയാളെ മരിച്ച നിലയലില്‍ കണ്ടെത്തിയത്
ഐഐടി മദ്രാസ്‌
ഐഐടി മദ്രാസ്‌
Updated on
1 min read

ചെന്നൈ: മദ്രാസ് ഐഐടിയ്ക്കുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥിയും പ്രോജക്ട് കോ ഓര്‍ഡിനേറ്ററുമായ ഉണ്ണിക്കൃഷ്ണന്‍ നായരാണ് ആത്മഹത്യ ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന 11 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.

ഇന്നലെ രാത്രി എട്ടുമണിയോടെ ഐഐടിയിലെ ഹോക്കിഗ്രൗണ്ടിന് സമീപമാണ് ഇയാളെ മരിച്ച നിലയലില്‍ കണ്ടെത്തിയത്. പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തുവച്ച് പെട്രോള്‍ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിച്ച വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 11 പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചത്.

എന്താണ് ചെയ്യുന്നതെന്ന് താന്‍ അറിയുന്നില്ലെന്നും തന്റെ മരണത്തിന് ഉത്തരവാദി താനല്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും ഉണ്ണികൃഷ്ണന്‍ നായര്‍ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എറണാകുളം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍ നായര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com