ആപത്ഘട്ടങ്ങളില്‍ ഭയപ്പെടേണ്ട!, എസ്ഓഎസ് സംവിധാനം; യാത്ര ചെയ്യുന്നവര്‍ക്കായി ട്രാക്ക് മൈ ട്രിപ്പ്; പോല്‍ ആപ്പില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍

കേരള പൊലീസിന്റെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പോല്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍ ഉണ്ട്
pol app
കേരള പൊലീസിന്റെ പോല്‍ ആപ്പ്ഫെയ്‌സ്ബുക്ക്
Updated on
2 min read

തിരുവനന്തപുരം: കേരള പൊലീസിന്റെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പോല്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍ ഉണ്ട്. ആപത്ഘട്ടങ്ങളില്‍ അടിയന്തരമായി പൊലീസിനെ വിവരം അറിയിക്കാന്‍ വേണ്ടിയുള്ളതാണ് എസ് ഓ എസ് സംവിധാനം. എസ് ഓ എസ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ലൊക്കേഷനോടുകൂടിയ സന്ദേശം പൊലീസിന്റെ അടിയന്തര സഹായ സംവിധാനത്തില്‍ ലഭിക്കും. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് തിരികെ വിളിക്കുകയും വിവരം അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രാക്ക് മൈ ട്രിപ്പ് എന്ന സേവനവും ലഭ്യമാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പറിന്റെ ഫോട്ടോ എടുത്ത് ആപ്പില്‍ സേവ് ചെയ്തിരിക്കുന്ന എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്. അതുവഴി യാത്ര നിരീക്ഷിക്കുവാന്‍ കഴിയും. യാത്രാമധ്യേ പൊലീസിന്റെ സേവനം ആവശ്യമായി വന്നാല്‍ എസ് ഒ എസ് സംവിധാനം ഉപയോഗിക്കാം. തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷയുറപ്പാക്കാനും സഹായത്തിനുമായി സിംഗിള്‍ വുമണ്‍ ലിവിങ് എലോണ്‍ എന്ന സേവനം ഉപയോഗിക്കാം. അതിനായി സേവനം വേണ്ടയാളുടെ തിരിച്ചറിയല്‍ രേഖയും അഡ്രസ്സും താമസിക്കുന്ന ജില്ലയും പൊലീസ് സ്റ്റേഷന്‍ പരിധി ഏതാണെന്നുമുള്ള വിവരങ്ങള്‍ ആപ്പില്‍ നല്‍കിയാല്‍ ജനമൈത്രി പൊലീസിന്റെ സഹായം ലഭിക്കുന്നതാണ്.'- കേരള പൊലീസ് കുറിച്ചു.

കുറിപ്പ്:

കേരള പൊലീസിന്റെ സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പോല്‍ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ സ്ത്രീസുരക്ഷയ്ക്കായി നിരവധി സേവനങ്ങള്‍ ഉണ്ട്.

ആപത്ഘട്ടങ്ങളില്‍ അടിയന്തരമായി പൊലീസിനെ വിവരം അറിയിക്കാന്‍ വേണ്ടിയുള്ളതാണ് എസ് ഓ എസ് സംവിധാനം. എസ് ഓ എസ് ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ലൊക്കേഷനോടുകൂടിയ സന്ദേശം പോലീസിന്റെ അടിയന്തര സഹായ സംവിധാനത്തില്‍ ലഭിക്കും. ഉടന്‍ തന്നെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ല്‍ നിന്ന് തിരികെ വിളിക്കുകയും വിവരം അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉടനടി സഹായം എത്തിക്കുകയും ചെയ്യും. സേവനം ഉപയോഗിക്കുന്നതിന് മുമ്പായി എമര്‍ജന്‍സി കോണ്‍ടാക്ട നമ്പരുകള്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ ലൊക്കേഷന്‍ പങ്കിട്ടുകൊണ്ടുള്ള ഒരു സന്ദേശം ആ നമ്പറിലേയ്ക്കും ലഭിക്കുന്നതായിരിക്കും.

യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രാക്ക് മൈ ട്രിപ്പ് എന്ന സേവനവും ലഭ്യമാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരിന്റെ ഫോട്ടോ എടുത്ത് ആപ്പില്‍ സേവ് ചെയ്തിരിക്കുന്ന എമര്‍ജന്‍സി കോണ്‍ടാക്ട് നമ്പറിലേക്ക് അയയ്ക്കാവുന്നതാണ്. അതുവഴി യാത്ര നിരീക്ഷിക്കുവാന്‍ കഴിയും. യാത്രാമധ്യേ പൊലീസിന്റെ സേവനം ആവശ്യമായി വന്നാല്‍ എസ് ഒ എസ് സംവിധാനം ഉപയോഗിക്കാം.

തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ സുരക്ഷയുറപ്പാക്കാനും സഹായത്തിനുമായി സിംഗിള്‍ വുമണ്‍ ലിവിങ് എലോണ്‍ എന്ന സേവനം ഉപയോഗിക്കാം. അതിനായി സേവനം വേണ്ടയാളുടെ തിരിച്ചറിയല്‍ രേഖയും അഡ്രസ്സും താമസിക്കുന്ന ജില്ലയും പോലീസ് സ്റ്റേഷന്‍ പരിധി ഏതാണെന്നുമുള്ള വിവരങ്ങള്‍ ആപ്പില്‍ നല്‍കിയാല്‍ ജനമൈത്രി പോലീസിന്റെ സഹായം ലഭിക്കുന്നതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കാണുന്നതിനായി പോല്‍ ആപ്പിലൂടെ അപ്പോയിന്‍മെന്റ് എടുക്കാന്‍ സാധിക്കും. അതിനായി അപ്പോയിന്‍മെന്റ് വിത്ത് എസ് എച്ച് ഒ എന്ന സേവനം ലഭ്യമാണ്. എസ് എച്ച് ഓയെ കാണേണ്ട തീയതിയും സമയവും ആപ്പിലൂടെ തിരഞ്ഞെടുക്കാവുന്നതാണ്.

ഇവ കൂടാതെ പുതിയ സ്ഥലങ്ങളിലേക്ക് പോവുകയാണെങ്കില്‍ ആ സ്ഥലത്തെ പോലീസ് സ്റ്റേഷനും അനുബന്ധ വിവരങ്ങളും ടൂറിസ്റ്റ് ഗൈഡ് എന്ന സേവനത്തിലൂടെ ലഭ്യമാണ്. കൂടാതെ പിങ്ക്. പട്രോള്‍, അപരാജിത, ദിശ, സൈബര്‍ ക്രൈം ഹെല്‍പ് ലൈന്‍ തുടങ്ങിയ സേവനങ്ങളുടെ നമ്പറും ആപ്പില്‍ നിന്ന് ലഭിക്കും.

പോല്‍ ആപ്പിലെ മറ്റു സേവനങ്ങള്‍ക്ക് പുറമെയാണ് സ്ത്രീകളുടെ സുരക്ഷ മുന്നില്‍നിര്‍ത്തി ഈ സേവനങ്ങള്‍കൂടി ലഭ്യമാക്കുന്നത്.

pol app
ചലച്ചിത്ര മേഖലയിലെ വനിതകളുടെ ദുരനുഭവം; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com