

കൊച്ചി:അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന് കൊച്ചിയിൽ നിന്ന് ആരംഭിക്കും. രാവിലെ ഏഴ് മണിക്ക് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് നേതാക്കൾ ചിതാഭസ്മം ഏറ്റുവാങ്ങും. ജന്മനാടായ ഇടുക്കി ഉപ്പുതോടിലേക്കാണ് ചിതാഭസ്മം കൊണ്ടുപോകുന്നത്.
തുറന്നവാഹനത്തിൽ പോകുന്ന സ്മൃതിയാത്രക്ക് വിവിധ സ്ഥലങ്ങളിൽ ആദരവർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് ഉപ്പുതോടെത്തുന്ന ചിതാഭസ്മം പി ടി തോമസിന്റെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കും. ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണം. മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുത്. പ്രാർത്ഥനാപൂർവമായ നിശബ്ദത പുലർത്തണമെന്നും വികാരി ജനറാൾ നിർദേശിച്ചിട്ടുണ്ട്.
പി ടിയുടെ അന്ത്യാഭിലാഷം പ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കുന്നത്. ഡിസംബർ 22 നായിരുന്നു പി.ടി തോമസ് അന്തരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates