

കൊച്ചി: ആലുവയിൽ കൊടും ക്രൂരതയ്ക്ക് ഇരയായി മരിച്ച അഞ്ച് വയസുകാരിയുടെ വീട് സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണ ജോർജ്. എറണാകുളം ജില്ലാ കലക്ടറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ മന്ത്രി കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചു. മന്ത്രിയെ കണ്ടതോടെ കുട്ടിയുടെ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞു.
നേരത്തെ എംഎം മണി എംഎൽഎ കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വലിയ വിവാദമായതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ സന്ദർശനം.
കുട്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോഴും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കലക്ടറോ എത്തിയില്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സർക്കാരിന് ഔചിത്യമില്ലെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ പ്രതികരണവും വിവാദത്തിന്റെ ആക്കം കൂട്ടി. എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണമെന്നില്ല. അതിനുള്ള സമയം കിട്ടിയില്ലെന്നുൃമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ജില്ലയുടെ ചുമതലയുള്ള മന്ത്രി എത്തിയെന്നാണ് കരുതുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ച് കൂടുതൽ പ്രചാരണം നടത്തേണ്ടുന്ന സമയമാണിത്. സംഭവത്തിൽ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates