ബസില്‍വെച്ച് പെണ്‍കുട്ടിയോട് മോശം പെരുമാറ്റം; ബസ് ക്ലീനര്‍ക്കെതിരെ പോക്‌സോ കേസ്‌

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയുടെ സഹോദരന്റെ മർദനമേറ്റ സ്വകാര്യ ബസ് ക്ലീനർക്കെതിരെ പോക്സോ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


എരുമേലി: ബസ് സ്റ്റാൻഡിൽ പെൺകുട്ടിയുടെ സഹോദരന്റെ മർദനമേറ്റ സ്വകാര്യ ബസ് ക്ലീനർക്കെതിരെ പോക്സോ കേസ്.  വിദ്യാർഥിയോട് മോശമായി പെരുമാറിയതിനാണ് അറസ്റ്റ്. വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പിൽപാത വീട്ടിൽ ടികെഅച്ചുമോന് (24) എതിരെയാണ് പോക്സോ കേസ്. 

ബസിൽ യാത്ര ചെയ്യുന്ന വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.  പെൺകുട്ടിയോട് പല തവണ ബസിൽ വെച്ച് ഇയാൾ പ്രണയാഭ്യർഥന നടത്തി.

2 തവണ പെൺകുട്ടിയുടെ കൈയ്ക്കു കയറി പിടിച്ച സംഭവമുണ്ടായി. ഒരു തവണ ബസിനുള്ളിൽ മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ച് തള്ളുകയും ചെയ്തതായും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. പെൺകുട്ടി ഈ വിവരം അന്നുതന്നെ വീട്ടിലെത്തി അറിയിച്ചിരുന്നതായി അമ്മയും മൊഴി നൽകി.

കൂട്ടുകാരോടും പെൺകുട്ടി ഈ വിവരങ്ങൾ പറഞ്ഞിരുന്നു. ഇവരും പെൺകുട്ടിയുടെ മൊഴി ശരിയാണെന്നു പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തത്.  അതേസമയം, അച്ചുമോനെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ പെൺകുട്ടിയുടെ സഹോദരൻ ഒളിവിലാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com