' രക്ഷാപ്രവർത്തനം ' ചട്ടവിരുദ്ധം; ഗൺമാൻമാർക്ക് ഗുരുതര വീഴ്ചയെന്ന് പ്രത്യേക അന്വേഷണ സംഘം

പ്രതിഷേധക്കാരെ ലാത്തികൊണ്ട് തലയ്ക്കടിച്ചത് ക്രൂരത. ഇടപെടേണ്ട സാഹചര്യമില്ലാതിരുന്നിട്ടും മർദ്ദിച്ച നാല് ഗൺമാൻമാർക്കെതിരെ നടപടിക്ക് ശുപാർശ.
Gunman in action
Gunman in action
Edited By:
Updated on
2 min read

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച കെഎസ്‌യു - യൂത്ത് കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി തല്ലിച്ചതച്ച കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഒറിജിനൽ സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോകളും വിശദമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. ഗൺമാൻമാർ ക്രമസമാധാന പാലനത്തിന്റെ ഭാഗമല്ലാതെ, ലാത്തികൊണ്ട് പ്രതിഷേധക്കാരുടെ തലയ്ക്കടിച്ചത് വലിയ തെറ്റാണെന്നും മർദ്ദനം നടന്ന സമയത്ത് ഗൺമാൻമാർക്ക് നേരിട്ട് ഇടപെടേണ്ട യാതൊരുവിധ സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നുമാണ് സംഘത്തിൻറെ നിഗമനം.

Gunman in action
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനില്‍ പിടി വീണു; കുറഞ്ഞ സര്‍വീസ് കാലാവധി നാല് വര്‍ഷം, ടേം വ്യവസ്ഥയിലുള്ളവര്‍ക്ക് പണിയാവും

ഇത്തരത്തിൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദനം അഴിച്ചുവിട്ടത് പൂർണ്ണമായും ചട്ടവിരുദ്ധമായ നടപടിയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. അന്ന് മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്ത നാല് ഗൺമാൻമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ തന്നെ കർശനമായ വകുപ്പുതല നടപടികൾ വരും. ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന എസ്‌ഐടിയുടെ അന്തിമ റിപ്പോർട്ട് ഉടൻ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. മുൻപ് ഇതേ സംഭവത്തിൽ ഗൺമാൻമാർക്കെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് അന്നത്തെ ആഭ്യന്തര വകുപ്പ് രാഷ്ട്രീയ സമ്മർദ്ദങ്ങളാൽ പൂഴ്ത്തിവെച്ചിരുന്നു. യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി മർദ്ദിച്ച ഗൺമാൻമാരുടെ നടപടി കേരള പോലീസിന് പൊതുസമൂഹത്തിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നായിരുന്നു ചൈത്ര തെരേസയുടെ റിപ്പോർട്ടിലെ പ്രധാന പരാമർശം.

Gunman in action
പിണറായിയുടെ Z+ സുരക്ഷ ഒഴിവാക്കി; ഇനി എസ്കോര്‍ട്ട് ഇല്ല, ഗണ്‍മാനും ഉണ്ടാവില്ല

മാധ്യമപ്രവർത്തകരുടെ മൊഴിയെടുക്കൽ ഇന്ന് മുതൽ; സാക്ഷികളെ വിളിച്ചുവരുത്തും

അതിനിടെ, വിവാദമായ ഈ മർദ്ദന സംഭവത്തെക്കുറിച്ച് പുതിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ നേരിട്ട് സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ ക്രൂരമായി തല്ലുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ പ്രമുഖ ദൃശ്യമാധ്യമ പ്രവർത്തകൻ ജോജിമോനോട് ഇന്ന് തന്നെ മൊഴി നൽകാൻ ഹാജരാകണമെന്ന് അന്വേഷണ സംഘം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് പ്രധാന സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തും. കേസിന്റെ പുനരന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എം.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്നലെ പ്രത്യേക യോഗം ചേർന്ന് തുടരന്വേഷണത്തിന്റെ അടിയന്തിര നടപടിക്രമങ്ങൾ ചർച്ച ചെയ്തു.

Gunman in action
മധുര പ്രതികാരം! പിണറായിക്ക് കൈ കൊടുത്ത് എ ഡി തോമസ്

ആദ്യ അന്വേഷണ സംഘം കൈമാറിയ കേസ് ഫയലുകൾ ക്രൈംബ്രാഞ്ച് സംഘം പൂർണ്ണമായി പരിശോധിച്ചു കഴിഞ്ഞു. അന്ന് നേതാക്കളെ ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യും. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന സുരക്ഷാസംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്താൻ തീരുമാനമായിട്ടുണ്ട്. അന്ന് മർദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. അജയ് ജ്യൂവൽ കുര്യാക്കോസ് എന്നിവർക്കാണ് കടുത്ത പരിക്കേറ്റിരുന്നത്. ഇവർ ഇരുവരുടെയും വിശദമായ മൊഴി വൈകാതെ തന്നെ പുതിയ സംഘം രേഖപ്പെടുത്തും.

Gunman in action
സ്പീക്കര്‍ സാറേ... 'കെ മുരളീധരനും വി മുരളീധരനും' ഉണ്ടേ; 'വി ജോയി മാത്രമല്ല വിഎസ് ജോയിയുമുണ്ട്'... മാറിപ്പോകല്ലേ!

ആദ്യ അന്വേഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

കേസ് ആദ്യം അന്വേഷിച്ച് ഒതുക്കിത്തീർക്കാൻ ശ്രമിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുന്ന കാര്യവും പുതിയ സംഘത്തിന്റെ സജീവ പരിഗണനയിലുണ്ട്. മർദ്ദന ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോണുകളുടെയും ക്യാമറകളുടെയും ശാസ്ത്രീയ പരിശോധനാ ഫലം (FSL Report) ഫോറൻസിക് ലാബിൽ നിന്നും വേഗത്തിൽ ലഭ്യമാക്കാനായി എസ്‌ഐടി പ്രത്യേക നോട്ടീസ് നൽകിയിട്ടുണ്ട്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് കടുത്ത രാഷ്ട്രീയ വിവാദമുണ്ടാക്കിയ ഈ ഗൺമാൻ മർദ്ദനത്തെക്കുറിച്ച് പുനരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എസ്പി എം.പി. ഷൗക്കത്തലിയുടെയും, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കാൻ ഉത്തരവിട്ടത്. 2023 ഡിസംബർ 15-നായിരുന്നു ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം വെച്ച് നവകേരള സദസ്സിന്റെ പശ്ചാത്തലത്തിൽ വൻ മർദ്ദനം അരങ്ങേറിയത്.

Summary

The Special Investigation Team (SIT) probing the Navakerala Sadas assault case has concluded that former Chief Minister Pinarayi Vijayan's gunmen committed serious rule violations by brutally beating youth Congress and KSU activists.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com