തീവ്രവാദ ബന്ധം ആരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനെ പിരിച്ചുവിട്ടതായി ആരോപണം; വ്യാജപരാതിയെന്ന് ഷംന ബീഗം, ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചു

സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ഷംന ബീഗം
ഷംന ബീഗം
Updated on
2 min read

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകര ജിആർ.പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ ഷംന ബീഗത്തെ മാനേജ്മെന്റ് അടിയന്തിരമായി തൽസ്ഥാനത്തുനിന്നും പിരിച്ചുവിട്ടതായി ആരോപണം. തീവ്രവാദ ബന്ധമുള്ളവരെ സ്കൂളിൽ വിളിച്ചുവരുത്തിയെന്നും, വിദ്യാർത്ഥികളെയും അധ്യാപകരെയും പീഡിപ്പിച്ചെന്നും ആരോപിച്ചാണ് മാനേജ്മെന്റ് പ്രിൻസിപ്പലിനെതിരെ നടപടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. എന്നാൽ, തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന എല്ലാ ആരോപണങ്ങളും പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പിരിച്ചുവിടപ്പെട്ട പ്രിൻസിപ്പൽ ഷംന ബീഗം പറഞ്ഞു. മാനേജ്മെന്റിന്റെ ഈ നടപടി തികച്ചും വ്യാജമായ പരാതികളുടെ അടിസ്ഥാനത്തിലാണെന്നും തനിക്കും കുടുംബത്തിനും നേരെ നടക്കുന്ന വലിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ആരോപിച്ച് അവർ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.

ഷംന ബീഗം
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, പെൺകുട്ടികൾക്ക് ആർത്തവ അവധി; യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

ഒരു ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആളായതിനാലാണ് തനിക്കെതിരെ വളരെ എളുപ്പത്തിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്ന് ഷംന ബീഗം വ്യക്തമാക്കുന്നു. തനിക്കും തന്റെ കുടുംബത്തിനുമെതിരെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്നത്. യാതൊരുവിധ മുൻകൂർ മുന്നറിയിപ്പും നൽകാതെയാണ് മാനേജ്മെന്റ് പെട്ടെന്ന് തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇതിന് മുന്നോടിയായി ബാലാവകാശ കമ്മീഷനിലേക്കും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലേക്കും തന്റെ പേരിൽ ഒരു ഊമക്കത്ത് പോയിരുന്നു. വിവരാവകാശ നിയമപ്രകാരം പ്രിൻസിപ്പലിന്റെ വിദ്യാഭ്യാസ യോഗ്യതകൾ എൻസിആർടിഇക്ക് കൈമാറണമെന്ന് ഈ കത്തിൽ ആവശ്യപ്പെട്ടിരുന്നതായി ഷംന പറയുന്നു. ഈ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ഈ മാസം 23-ാം തീയതി സ്റ്റേഷനിലെത്താൻ പോലീസ് തനിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ്, നിങ്ങളുടെ ഈ നടപടികൾ കാരണം സിബിഎസ്ഇ ഡയറക്ടർ പോലും നിയമനടപടിക്ക് വിധേയമാകേണ്ട അവസ്ഥയാണെന്ന് ചൂണ്ടിക്കാണിച്ച് തന്നെ സ്കൂളിൽ നിന്നും പുറത്താക്കിയത്.

ഷംന ബീഗം
റോഡരികിൽ സ്കൂട്ടർ നിർത്തി നിൽക്കുകയായിരുന്ന കുടുംബത്തിലേക്ക് മിനി ലോറി പാഞ്ഞുകയറി; നാല് വയസുകാരിക്ക് ദാരുണാന്ത്യം

താൻ വളരെ മോശപ്പെട്ട സ്ത്രീയാണെന്നും സ്കൂൾ ക്വാർട്ടേഴ്സിലെ താമസസ്ഥലത്തേക്ക് തീവ്രവാദ ബന്ധമുള്ളവരെ നിരന്തരം കൊണ്ടുവരാറുണ്ടെന്നുമാണ് കത്തിലു ള്ളത്. കൂടാതെ തന്റെ ഭർത്താവ് സ്കൂളിലെ വനിതാ ജീവനക്കാരെയും ആയമാരെയും ലൈംഗിക ചുവയോടെ നോക്കുന്നുവെന്നും, പത്താം ക്ലാസിൽ പഠിക്കുന്ന മകന് മാനസിക പ്രശ്നങ്ങളുണ്ടെന്നും അവൻ മറ്റുള്ളവരെ ഉപദ്രവിക്കാറുണ്ടെന്നും ഉൾപ്പെടെയുള്ള തികച്ചും വ്യക്തിപരമായ അധിക്ഷേപങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. തന്നെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം രാജിവെയ്പ്പിക്കാനായിരുന്നു മാനേജ്മെന്റിന്റെ നീക്കം. എന്നാൽ നിരപരാധിയായ തന്റെ കുടുംബത്തെ വരെ ഈ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ച സാഹചര്യത്തിൽ, ഇതിലെ സത്യാവസ്ഥ മുഴുവൻ നിയമപരമായി തെളിയിച്ച ശേഷം മാത്രമേ താൻ പിന്നോട്ട് മാറൂ എന്ന ഉറച്ച നിലപാടിലാണ് ഷംന ബീഗം.

ഷംന ബീഗം
കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഇല്ല; കേന്ദ്രവുമായി നല്ല ബന്ധത്തില്‍ പോകാന്‍ ആഗ്രഹമെന്ന് വിഡി സതീശന്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനം
Summary

The management of GR Public School in Neyyattinkara, Thiruvananthapuram, has dismissed its principal, Shamna Beegum, over allegations of terror links and harassment of students, a move she strongly refuted as a conspiracy based on anonymous letters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com