എട്ടുറൗണ്ടുകളിലും മുന്‍തൂക്കം, ലീഡ് 6000 കടന്ന് ആര്യാടന്‍ ഷൗക്കത്ത്; പതിനായിരത്തിലധികം വോട്ടുകള്‍ പിടിച്ച് പി വി അന്‍വര്‍

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫിന് ലീഡ്
ARYADAN SHOUKATH
ആര്യാടൻ ഷൗക്കത്ത് ( ( Nilambur by-election)
Updated on
1 min read

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ യുഡിഎഫിന് ലീഡ്. തുടക്കം മുതല്‍ ലീഡ് ഉയര്‍ത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ പതിനായിരത്തില്‍പ്പരം വോട്ടുകള്‍ പിടിച്ച് കരുത്തുകാട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലിലും യുഡിഎഫ് ആണ് മുന്നിട്ടുനില്‍ക്കുന്നത്.

വഴിക്കടവ്, മൂത്തേടത്ത് പഞ്ചായത്തുകള്‍ അടക്കം എട്ടു റൗണ്ടുകളാണ് പൂര്‍ത്തിയായത്. എല്ലാ റൗണ്ടുകളിലും ആര്യാടന്‍ ഷൗക്കത്ത് ലീഡ് ഉയര്‍ത്തിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സ്ഥാനാര്‍ഥിക്ക് നേടാന്‍ കഴിഞ്ഞില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ അടക്കം വോട്ട് കുറഞ്ഞോ എന്ന കാര്യം പരിശോധിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

ജനപിന്തുണ ലഭിച്ചു എന്നാണ് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും പ്രതീക്ഷിച്ച വോട്ടു ലഭിച്ചില്ല. വോട്ടു ചോര്‍ച്ച സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും.പി വി അന്‍വര്‍ കൂടെ ഉണ്ടായിരുന്നുവെങ്കില്‍ ഫലം കൂടുതല്‍ മെച്ചപ്പെടുമായിരുന്നു. പി വി അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തീരുമാനിക്കാന്‍ കഴിയുകയുള്ളൂവെന്നും സണ്ണി ജോസഫ് ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. പി വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ അടച്ചിട്ടില്ല എന്ന സൂചനയാണ് സണ്ണി ജോസഫ് നല്‍കിയത്.

ARYADAN SHOUKATH
ഭഗവാന്‍ കൃഷ്ണന്‍ മുതല്‍ ശിവാജി വരെ ഉപയോഗിച്ചു, കാവിക്കൊടി ആര്‍എസ്എസിന്‍റേതു മാത്രമല്ല: ബിജെപി നേതാവ് ശിവരാജന്‍

ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.

ഈ ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ എല്‍ഡിഎഫ്,യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയഭാവി എന്താകുമെന്ന് വിലയിരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി വി അന്‍വറിനും ഏറെ നിര്‍ണായകമാണ്.

Summary

Nilambur by-election updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com