

തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് പിരിവ് ഇനി ഒരാഴ്ച കൂടി മാത്രം. പ്രളയാനന്തര കേരള പുനർനിർമാണത്തിനായി 2019 ഓഗസ്റ്റ് ഒന്ന് മുതൽ രണ്ട് വർഷത്തേക്ക് സെസ് നടപ്പാക്കിയത്. സെസ് പിരിവ് ഈ മാസം 31ന് അവസാനിക്കും.
അഞ്ച് ശതമാനത്തിനുമേൽ നികുതിയുള്ള ചരക്ക് - സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും അടിസ്ഥാന വിലയുടെ ഒരു ശതമാനവും സ്വർണം വെള്ളി എന്നിവയ്ക്ക് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്. ജൂലൈ 31ന് ശേഷം ഇത് പിരിക്കാൻ പാടില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണർ അറിയിച്ചു. ഇതനുസരിച്ച് വ്യാപാരികൾ ബില്ലിങ് സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്നാണ് നിർദേശം.
വാഹനങ്ങൾക്ക് പുറമെ ,മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ, ടി.വി, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്ൻ, മിക്സി,വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, ഫാൻ, പൈപ്പ്, മെത്ത,ക്യാമറ, മരുന്നുകൾ, 1000 രൂപയിൽ കൂടുതൽ വിലയുള്ള തുണികൾ, കണ്ണട, ചെരുപ്പ്, ബാഗ്, സിമൻറ, പെയ്ൻറ്, മാർബിൾ, ടൈൽ, ഫർണിച്ചർ, വയറിങ് കേബിൾ, ഇൻഷുറൻസ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക് ഒരു ശതമാനം വിലയാണ് കുറയുക. അതായത് 10,000 രൂപയുടെ ഉൽപന്നത്തിന് 100 രൂപ കുറയും. 1200 കോടിയാണ് സെസ് ഈടാക്കുന്നതിലൂടെ ലക്ഷ്യമിട്ടതെങ്കിലും 1750 കോടിയോളം രൂപയാണ് ഇതുവഴി ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates