

കോഴിക്കോട്: വാഹന പരിശോധനയുടെ സമയത്ത് വാഹനങ്ങളുടെ രേഖകളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വേണമെന്ന നിബന്ധന ഒഴിവാക്കണം എന്ന് നിർദേശിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മിഷണർക്കും പൊലീസ് മേധാവിക്കും രേഖാമൂലം അറിയിപ്പ് നൽകി.
ലൈസൻസും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും ലഭിക്കാൻ മാസങ്ങളോളം വൈകുന്നതിന് ഇടയിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് വേണമെന്ന നിർബന്ധം പൊതുജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. എം പരിവാഹൻ മൊബൈൽ ആപ്പിലും ഡിജി ലോക്കറിലുമുള്ള ഡ്രൈവിങ് ലൈസൻസ്, രജിസ്ട്രേഷൻ രേഖകൾ എന്നിവ ഒറിജിനൽ രേഖകളായി പരിഗണിക്കണം എന്ന കേന്ദ്ര ഗതാഗത വകുപ്പിന്റെ 2018ലെ നിർദേശവും പ്രിൻസിപ്പൽ സെക്രട്ടറി പരാമർശിക്കുന്നു.
രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ ഒറിജിനൽ രേഖയായി പരിഗണിക്കാൻ നിർദേശം നൽകണം എന്നും പറയുന്നു. മോട്ടോർ വാഹന വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റിന് തുല്യമാണ് ആപ്പുകളിലുള്ള രേഖകൾ എല്ലാമെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ അറിയിപ്പിൽ പറയുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates