

കോട്ടയം: എന്‍എസ്എസുമായി ഐക്യത്തിന് നടന്ന നീക്കം കെണിയാണെന്ന് തോന്നിയിരുന്നെന്ന് ആവര്‍ത്തിച്ച് സുകുമാരന്‍ നായര്‍. എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് സുകുമാരന്‍ നായരുടെ പ്രതികരണം. ഐക്യം ഒരു കെണിയാണെന്ന് തോന്നിയെന്നും അതില്‍ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യത്തിന്റെ വാതില്‍ പൂര്‍ണമായി അടഞ്ഞുവെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഐക്യം വേണ്ട എന്ന് തീരുമാനിച്ചത് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡാണ്, പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഐക്യം വേണമെന്ന് ആവശ്യം ഉന്നയിച്ചത് വെള്ളാപ്പള്ളി നടേശനാണ്. അദ്ദേഹത്തിന് എതിരെ അടുത്തിടെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പിന്തുണച്ച് ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്. സഹകരിക്കാമെന്ന് അന്ന് മറുപടി നല്‍കി. പിന്നാലെയാണ് തുഷാര്‍ വെള്ളാപ്പള്ളി വിളിച്ചത്. മൂന്ന് ദിവസത്തിനകം വരാം എന്നായിരുന്നു പറഞ്ഞത്.
പിന്നീട്, തുഷാറിനെ തിരിച്ച് വിളിച്ചു താങ്കള്‍ എന്‍ഡിഎ നേതാവ് അല്ലേ എന്ന് ചോദിച്ചു. ആ സാഹചര്യത്തില്‍ എങ്ങനെ ഐക്യ ചര്‍ച്ച സാധ്യമാകും എന്നും ചോദിച്ചിരുന്നു. പിന്നീടാണ് കെണി ആണെന്ന സംശയം ഉയര്‍ന്നത്. ആ കെണിയില്‍ വീഴേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു എന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു.
വെള്ളാപ്പള്ളി നടേശന് പത്മഭൂഷന്‍ അവാര്‍ഡ് കിട്ടിയത്തില്‍ ആക്ഷേപം ഒന്നും ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. താന്‍ വിചാരിച്ചാല്‍ നേരത്തെ തന്നെ പത്മഭൂഷന്‍ കിട്ടിയേനെ. അതില്‍ തനിക്ക് താല്‍പര്യമില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates