'കുപ്രചരണങ്ങള്‍ കേട്ട് തഴമ്പിച്ച ചെവികളാണ് എന്റേത്'; സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് പി കെ ശ്രീമതി

''തീവ്രത ''എന്ന വാക്ക് റിപ്പോര്‍ട്ടിലില്ല. സംസാരിച്ചിട്ടുമില്ല അതുമായിബന്ധപ്പെട്ട് ഒരിക്കല്‍ പോലും ഞാന്‍ ആരോടും പ്രതികരിച്ചിട്ടുമില്ല.
P K Sreemathi
P K Sreemathifacebook
Updated on
1 min read

കണ്ണൂര്‍: സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് സിപിഎം നേതാവ് പി കെ ശ്രീമതി. കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന വാക്കുകളും ചിത്രങ്ങളും ഉപയോഗിച്ച് നീചമായ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കില്‍ ആയിക്കോളൂ എന്ന് ശ്രീമതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

P K Sreemathi
കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

''തീവ്രത ''എന്ന വാക്ക് റിപ്പോര്‍ട്ടിലില്ല. സംസാരിച്ചിട്ടുമില്ല അതുമായിബന്ധപ്പെട്ട് ഒരിക്കല്‍ പോലും ഞാന്‍ ആരോടും പ്രതികരിച്ചിട്ടുമില്ല. കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ചിത്രങ്ങളും വാക്കുകളും ഉപയോഗിച്ച് നടത്തുന്ന നീചമായ ആക്രമണം എനിക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്ക് മനഃസുഖവും സന്തോഷവും ലഭിക്കുന്നുണ്ടെങ്കില്‍ ആയിക്കോളൂ.

P K Sreemathi
ആരോ​ഗ്യനില വഷളായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ഈ വൃത്തി കേടുകള്‍ എഴുതിവിടുന്നവരുടെ പ്രായത്തിലുള്ള പേരക്കുട്ടികളോട് വിശദീകരിച്ച് മനസിലാക്കിക്കാന്‍ ഞാന്‍ കുറച്ച് വിഷമിക്കേണ്ടിവരും എന്നേ ഉള്ളു മനസാവാചാ അറിയാത്ത കാര്യങ്ങളില്‍ പോലും എനിക്കെതിരെ കുപ്രചരണംനടത്തിയത് കേട്ട് തഴമ്പിച്ച ചെവികളാണ് എന്റേത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റ് ചെയ്തവരുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെയല്ലാത്ത ഒരു സംഭവം പോലും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അന്ന് ആരോപണ വിധേയനായ വ്യക്തിക്ക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത ശിക്ഷകിട്ടിയതാണെന്ന് ഉള്ളകാര്യം പോലും പലരും മറന്നുപോയി.

Summary

P K Sreemathi responds to cyber attacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com