'കാര്യം കാണാന്‍ നുണ പറയുന്ന മനസ്സാക്ഷി ഇല്ലാത്ത വ്യക്തി, അച്ഛനെ ചതിച്ചു': കെവി തോമസിനെതിരെ പത്മജ

'പുസ്തകം വിറ്റുപോകാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്'
Padmaja Venugopal
പത്മജ വേണുഗോപാല്‍ഫെയ്സ്ബുക്ക്
Updated on
1 min read

തൃശൂര്‍: കെ കരുണാകരനെക്കുറിച്ചുള്ള കെ വി തോമസിന്റെ പുസ്തകത്തിലെ ആരോപണങ്ങളെ നിഷേധിച്ച് പത്മജ വേണുഗോപാല്‍. കെവി തോമസ് കെ കരുണാകരനെ ചതിച്ചു. കെ കരുണാകരന്‍ ക്ഷീണിതനായപ്പോള്‍ കെവി തോമസ് എ കെ ആന്റണിക്ക് അടുത്തേക്ക് പോയി. അവിടെ നിന്നാണ് പിണറായി വിജയന്റെ അടുത്തേക്ക് പോയത്. കാര്യം കാണാന്‍ ഇത്രയും നുണ പറയുന്ന ഒരു മനുഷ്യന്‍ വേറെയില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Padmaja Venugopal
'എന്തിനാണ് പിന്‍വാതിലിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്?'; കരുണാകരന്‍ സോണിയയുമായി അകന്നതിനു കാരണം പത്മജ; വെളിപ്പെടുത്തലുമായി കെ വി തോമസ്

കെ കരുണാകരനും സോണിയ ഗാന്ധിയും തെറ്റാന്‍ ഞാനാണ് കാരണമെന്ന് പറയുന്നത് തെറ്റാണ്. ചാലക്കുടിയില്‍ തന്നെ മത്സരിപ്പിക്കാന്‍ അച്ഛന് ആഗ്രഹമുണ്ടായിരുന്നു. താന്‍ തന്നെയാണ് അതില്‍ നിന്നും പിന്മാറിയത്. കെവി തോമസിന്റെ പുസ്തകത്തില്‍ പറയുന്നത് മുഴുവന്‍ തെറ്റാണ്. പുസ്തകം വിറ്റുപോകാന്‍ വേണ്ടിയാണ് ഇതൊക്കെ പറയുന്നത്. മരിച്ചുപോയ മനുഷ്യനോട് നന്ദി വേണ്ട, കുറ്റപ്പെടുത്തുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും പത്മജ പറഞ്ഞു.

കെ മുരളീധരനെ കെപിസിസി അധ്യക്ഷന്‍ ആക്കുന്നതില്‍ സോണിയ ഗാന്ധിക്ക് എതിര്‍പ്പുണ്ടായിരുന്നെന്ന വാദവും തെറ്റാണെന്നും പത്മജാ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. എങ്ങനെ കെവി തോമസ് തോമസ് ആയി എന്നോര്‍ത്താല്‍ നല്ലത്. കെവി തോമസ് വല്ലതും പറഞ്ഞാല്‍ പഴയ ചരിത്രം വിളിച്ചു പറയേണ്ടി വരും. കെവി തോമസ് അടുത്ത് ആരുടെ അടുത്തേക്കാണ് പോകുന്നത് എന്ന് എനിക്കറിയില്ല. അവരെ സന്തോഷിപ്പിക്കാന്‍ ആണോ ബുക്ക് വില്‍ക്കാന്‍ ആണോ ഇതൊക്കെ പറഞ്ഞത് എന്നറിയില്ലെന്നും പത്മജ പറഞ്ഞു.

Padmaja Venugopal
'ഓടുന്ന ട്രെയിനില്‍ നമ്മള്‍ ഓടിയിട്ട് കാര്യമില്ല; ഘടകകക്ഷികള്‍ ഒരുനേതാവിന് വേണ്ടിയും വാദിക്കുന്നില്ല'

തൃശ്ശൂരില്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ വോട്ട് ചോര്‍ന്നത് അന്വേഷിക്കണ്ടേ കാര്യമാണ്. ഇക്കാര്യം പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് എല്‍ഡിഎഫിനോടുള്ള ദേഷ്യമാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ കണ്ടത്. തൃശ്ശൂരെന്റെ നാടാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും മത്സരിക്കുമെന്നും പത്മജ പറഞ്ഞു. 2001 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനുള്ള ആഗ്രഹമാണ്, കെ കരുണാകരനെയും സോണിയാഗാന്ധിയെയും അകലാന്‍ ഇടയാക്കിയതെന്നാണ് കെ വി തോമസ് ആത്മകഥയില്‍ വെളിപ്പെടുത്തിയിരുന്നത്.

Summary

Padmaja Venugopal denies the allegations in KV Thomas' book about K Karunakaran.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com