കൊട്ടയം: സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനയുടെ മൃതദേഹം സംസ്‌കരിച്ചു. നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടിൽ സൗകര്യമില്ലാത്തതിനാൽ ബന്ധുവീട്ടിലെത്തിച്ചാണ് സംസ്‌കാരം നടത്തിയത്. കോട്ടയത്ത് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമായിരുന്നു സംസ്കാരം. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വിഎൻ വാസവനും സി.കെ ആശ എംഎൽഎയും നിഥിനയുടെ വീട് സന്ദർശിച്ചു.
പാലാ സെന്റ് തോമസ് കോളജിൽ ഇന്നലെയാണ് കൊലപാതകം നടന്നത്. കഴുത്തിൽ ആഴത്തിലും വീതിയിലുമേറ്റ മുറിവാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിഥിനയെ കോളേജ് ക്യാമ്പസിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. നിഥിന പ്രണയത്തിൽ നിന്നും അകലുന്നു എന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അഭിഷേക് പൊലീസിന് മൊഴി നൽകിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
