'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്റെ നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം
Panakkad Sadiq Ali Shihab Thangal replay to Vellappally Natesan
Panakkad Sadiq Ali Shihab Thangal replay to Vellappally Natesan
Updated on
1 min read

ദുബൈ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ സാമൂഹ്യ അവസ്ഥയെ മനസിലാക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വെള്ളാപ്പള്ളി നടേശന്‍ കേരളത്തിന്റെ ചരിത്രം പഠിക്കണം. ശ്രീനാരായണ ഗുരുദേവന്റെ വാക്കുകള്‍ പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ തന്നെ വെള്ളാപ്പള്ളി നന്നാകുമെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ നിരന്തരം രംഗത്തെത്തുന്നതിനിടെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

Panakkad Sadiq Ali Shihab Thangal replay to Vellappally Natesan
മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശന് താന്‍ മറുപടി പറയാറില്ലെന്ന് മുഖവുരയോടെ ആയിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ അദ്ദേഹം പഠിക്കണം. ശ്രീനാരായണ ഗുരുവിനെ പഠിച്ചാല്‍ വെള്ളാപ്പള്ളി നന്നാകും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എതറ്റം വരെയും പോകാമെന്ന ധാരണ നല്ലതല്ല. ഇത്തരം ആളുകളെ അകറ്റി നിര്‍ത്തുന്നതാണ് നല്ലത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Panakkad Sadiq Ali Shihab Thangal replay to Vellappally Natesan
രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും കഴിഞ്ഞ ദിവസവും വെള്ളാപ്പള്ളി നടേശന്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് അധ്യക്ഷന്റെ പ്രതികരണം.

Summary

Muslim league criticism: Panakkad Sadiq Ali Shihab Thangal replay to Vellappally Natesan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com