രാഹുലിന്‍റെ രണ്ട് വിവാഹങ്ങള്‍ മുടങ്ങി, കാരണം സ്വഭാവദൂഷ്യമെന്ന് യുവതിയുടെ കുടുംബം

അമിത ലഹരിയിലായിരുന്നു രാഹുലെന്നും യുവതി പറയുന്നു.
കോഴിക്കോട് ബീച്ചില്‍ പോയ സമയത്താണ് ആദ്യം തര്‍ക്കമുണ്ടായത്.
കോഴിക്കോട് ബീച്ചില്‍ പോയ സമയത്താണ് ആദ്യം തര്‍ക്കമുണ്ടായത്.രാഹുല്‍
Updated on
1 min read

കോഴിക്കോട്: സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലാണ് പന്തീരാങ്കാവില്‍ നവവരന്‍ ക്രൂരമായി ആക്രമിച്ചതെന്ന് മര്‍ദനത്തിനിരയായ യുവതി. 150 പവനും കാറും സ്ത്രീധനമായി കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നു പറഞ്ഞാണു രാഹുല്‍ മര്‍ദിച്ചതെന്നും യുവതി പറഞ്ഞു. കോഴിക്കോട് ബീച്ചില്‍ പോയ സമയത്താണ് ആദ്യം തര്‍ക്കമുണ്ടായത്. വീട്ടില്‍ വന്നശേഷം മര്‍ദനം തുടങ്ങി. അമിത ലഹരിയിലായിരുന്നു രാഹുലെന്നും യുവതി പറയുന്നു.

കോഴിക്കോട് ബീച്ചില്‍ പോയ സമയത്താണ് ആദ്യം തര്‍ക്കമുണ്ടായത്.
ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

അതേസമയം രാഹുലിന് മുമ്പ് രണ്ട് വിവാഹങ്ങള്‍ ഉറപ്പിച്ചിരുന്നെന്നും പെണ്‍വീട്ടുകാര്‍ പിന്‍വാങ്ങുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞു. സ്വഭാവ ദൂഷ്യമാണ് രണ്ട് വിവാഹങ്ങളും മുടങ്ങാന്‍ കാരണമെന്നും പിതാവ് പറഞ്ഞു. രാഹുല്‍ വിവാഹത്തട്ടിപ്പുകാരനെന്നും പിതാവ് ആരോപിച്ചു. മുടങ്ങിപ്പോയ രണ്ട് വിവാഹാലോചനകളെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതി നല്‍കാന്‍ ചെന്നപ്പോള്‍ പൊലീസുകാരനും രാഹുലും സുഹൃത്തുക്കളെപ്പോലെയാണ് സംസാരിച്ചതെന്നും തങ്ങള്‍ ചെല്ലുന്നതിന് മുമ്പേ രാഹുലും കൂട്ടുകാരും അവിടെയെത്തിയിരുന്നുവെന്നും പറയുന്നു. പൊലീസുകാര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പിതാവ് പറഞ്ഞു. കേസ് എറണാകുളത്തേക്ക് മാറ്റണം. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു. മകള്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. ബ്രഷ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാനായിട്ടില്ലെന്നും പിതാവ് പറഞ്ഞു.

കേബിള്‍ കഴുത്തില്‍ കുരുക്കി വധിക്കാന്‍ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞു നോക്കിയില്ല. ഫോണ്‍ അധികം ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. സുഹൃത്തുക്കളെ വിളിക്കുന്നതു വിലക്കി. തന്റെ വീട്ടില്‍ നിന്നു വിളിച്ചാലും രാഹുലാണ് ഫോണ്‍ എടുത്തിരുന്നത്. തന്റെ സാമൂഹിക മാധ്യമങ്ങളുടെ അക്കൗണ്ടുകളുടെ പാസ്വേഡ് മാറ്റുകയും സുഹൃത്തുക്കളെ റിമൂവ് ചെയ്യുകയും ചെയ്തു. അടുക്കള കാണല്‍ ചടങ്ങിന് വീട്ടുകാര്‍ വന്നപ്പോള്‍ കാണാന്‍ ചെല്ലാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്നും യുവതി പറഞ്ഞു.

3 ആഴ്ച മുന്‍പ് വിവാഹനിശ്ചയം നടന്നു. ജര്‍മനിയില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന രാഹുലിന് ലീവ് കുറവായതിനാല്‍ പെട്ടെന്നു തന്നെ വിവാഹവും നടത്തി. എന്താണു പ്രതീക്ഷിക്കുന്നതെന്നു ചോദിച്ചപ്പോള്‍ കയ്യിലുള്ളതു കൊടുത്താല്‍ മതിയെന്നാണു വിവാഹത്തിനു മുന്‍പു രാഹുലും വീട്ടുകാരും പറഞ്ഞത്. 70 പവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും നല്‍കിയിരുന്നതായി യുവതിയുടെ പിതാവ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുവതിയുടെ ഭര്‍ത്താവ് പന്തീരാങ്കാവ് തെക്കേവള്ളിക്കുന്നത് സ്‌നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലിനെതിരെ (29) പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഇന്നലെ വൈകിട്ടാണ് ഫറോക്ക് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സജു കെ ഏബ്രഹാമിന്റെ നിര്‍ദേശത്തില്‍ പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. രാഹുലിനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടു യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും ആലുവ റൂറല്‍ എസ്പിക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com