ഹോട്ടലുകളിലും ബാറുകളിലും പാഴ്‌സല്‍ മാത്രം; കടകള്‍ അഞ്ചുമണിവരെ, പരീക്ഷകള്‍ മാറ്റി: എറണാകുളത്ത് ഒരാഴ്ച കടുത്ത നിയന്ത്രണം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങള്‍ ശക്തമാക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണങ്ങള്‍ ശക്തമാക്കി. കടകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളും റസ്‌റ്റോറന്റുകളും 9വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പാഴ്‌സല്‍ സൗകര്യങ്ങള്‍ മാത്രമേ അനുവദിക്കുള്ളു.ഈ നിയന്ത്രണം ബാറുകള്‍ക്കും കള്ളു ഷാപ്പുകള്‍ക്തും ബാധകമാണെന്നും ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 


നിയന്ത്രണങ്ങള്‍ ഇങ്ങനെ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒഴികെ ബാക്കിയെല്ലാ പരീക്ഷകളും മാറ്റി. 

വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവ കോവിഡ് 19 ജാഗ്രതാ പേര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. വിവാഹങ്ങളില്‍ പരാമാവധി 30പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20പേര്‍ക്കും പങ്കെടുക്കാം. 

കുടുംബ യോഗങ്ങള്‍ തുടങ്ങിയ എല്ലാ ഒത്തുകൂടലുകളും ജില്ലയില്‍ നിരോധിച്ചു. 

അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ക്ലബുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. 

ജിമ്മുകള്‍, സമ്പര്‍ക്കമുണ്ടാക്കുന്ന കായിക വിനോദങ്ങള്‍, ടീം സ്‌പോര്‍ട്‌സ്, ടൂര്‍ണമെന്റുകള്‍ എന്നിവ നിരോധിച്ചു. 

തീയേറ്ററുകള്‍ മെയ് രണ്ടുവരെ പ്രവര്‍ത്തിക്കില്ല. സിനിമാ ചിത്രീകരണങ്ങള്‍ അടിയന്തരമായി നിര്‍ത്തേണ്ടതാണ്. 

ട്യൂഷന്‍ സെന്ററുകള്‍ ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com