ഷെഫ് നൗഷാദിന്റെ മകൾ നശ്വയുടെ സംരക്ഷണാവകാശം മാറ്റണമെന്ന ഹർജി നിലനിൽക്കും‌; ജില്ലാ കോടതി

അമ്മാവൻ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്നും വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നുവെന്നുമാണ് പരാതി
ഷെഫ് നൗഷാദിന്റെ കുടുംബം,നശ്വ നൗഷാദ്/ഫെയ്‌സ്ബുക്ക്
ഷെഫ് നൗഷാദിന്റെ കുടുംബം,നശ്വ നൗഷാദ്/ഫെയ്‌സ്ബുക്ക്
Updated on
1 min read

പത്തനംതിട്ട: അന്തരിച്ച ഷെഫ് നൗഷാദിന്റെ മകൾ നശ്വ നൗഷാദിൻറെ സംരക്ഷണാവകാശം മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കുമെന്ന് കോടതി‌. നിലവിലെ ഗാർഡിയനായ അമ്മാവൻ ഹുസൈനെതിരെ നശ്വ നൽകിയ പരാതി പരി​ഗണിച്ച പത്തനംതിട്ട ജില്ലാ കോടതിയുടേതാണ് നിരീക്ഷണം. അമ്മാവൻ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നെന്നും വിദ്യാഭ്യാസം അടക്കമുള്ള അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നുവെന്നുമാണ് പരാതിയിലെ ആരോപണം. 

ഉമ്മയുടെയും, വാപ്പയുടെയും മരണശേഷം എന്റെ അറിവോ, ഇഷ്ടമോ തിരക്കാതെ മാതൃസഹോദരനായ ഹുസൈൻ, നാസിം, പൊടിമോൾ എന്നിവർ ചേർന്ന് ഹുസൈന്റെ പേരിൽ കോടതിയിൽ നിന്നും ഗാർഡിയൻഷിപ്പെടുത്ത് എന്റെ മാതാപിതാക്കളുടെ സ്വത്തുക്കളും, കാറ്ററിംഗ് ബുസിനസ്സും കയ്യടക്കി വെച്ചിരിക്കുകയാണ്. ബിസിനസ് നടത്തി അവർ അവരുടെ മക്കൾക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുമ്പോൾ എന്റെ ചെറിയ ആവിശ്യങ്ങൾ പോലും നിറവേറുന്നില്ല. കാറ്ററിങ്ങിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ച് സ്വന്തം കുട്ടികളുടെ സ്‌കൂൾ ചെലവുകൾ നടത്തുമ്പോഴും എന്നെ സൗജന്യമായി പഠിപ്പിക്കണമെന്ന് പറഞ്ഞ് സ്‌കൂളിൽ കയറി ഇറങ്ങുകണ്, നശ്വ ഫേയ്സ്ബുക്കിൽ കുറിച്ചു. 

‌പാചക വിദഗ്ധനും സിനിമാ നിർമ്മാതാവുമായ നൗഷാദിന്റെ ഏക മകളുടെ സംരക്ഷണാവകാശം കോടതി വഴി ഭാര്യ സഹോദരൻ ഹുസൈൻ ഏറ്റെടുത്തിരുന്നു. എന്നാൽ ഇയാൾ കാറ്ററിങ് ബിസിനസ് കൈയ്യടക്കി വെച്ചിരിക്കുകയാണെന്നും തന്നെ പരസ്യം ചെയ്തു കച്ചവടം നടത്തുകയാണ് അവരെന്നുമാണ് നശ്വവയുടെ ആരോപണം. തിരുവല്ല പൊലീസിൽ നശ്വ പരാതി നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com