'സുരേന്ദ്രനെക്കൂടി കൊണ്ടുപോകാമായിരുന്നു';പിണറായി മോദിയെക്കണ്ടത് കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കാന്‍: വി ഡി സതീശന്‍

കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വിഡി സതീശന്‍ / ഫയല്‍
വിഡി സതീശന്‍ / ഫയല്‍
Updated on
1 min read

കാസര്‍കോട്: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം പ്രഹസനമാണെന്നാണ് ഹൈക്കോടതി പറയാതെ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസുവച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. 

ഗൂഢാലോചന നടത്തിയ യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ക്കൊണ്ടുവരാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് കുഴല്‍പ്പണവുമായി ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സംഘപരിവാറുമായി ബന്ധപ്പെട്ട ആളുകളാണ് പണം കൊണ്ടുവന്നതും കൊടുക്കാന്‍ ഉദ്ദേശിച്ചതെന്നുമുള്ള തെളിവുകള്‍ കിട്ടിയിട്ടും സാധാരണ ഹൈവെ റോബറിയ്ക്കപ്പുറത്തേക്ക് പോകാതിരിക്കാനുള്ള പ്രത്യേക ശ്രദ്ധാണ് പൊലീസും സര്‍ക്കാരും ചെലുത്തുന്നത് എന്ന അദ്ദേഹം കാസര്‍കോട് ആരോപിച്ചു. 

ഒത്തുതീര്‍പ്പിനാണ് പോയതെങ്കില്‍ കെ സുരേന്ദ്രനെക്കൂടി കൊണ്ടുപോകാമായിരുന്നു. അദ്ദേഹത്തെക്കൂടി ഇരുത്തി ചര്‍ച്ച ചെയ്തു തീര്‍ക്കാമായിരുന്നു. കേരളത്തിന്റെ വികസനം ചര്‍ച്ച ചെയ്യാനല്ല പോയത്. 

വാക്‌സിനുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയെ കണ്ടിട്ടില്ല. കോവിഡില്‍ പ്രവാസികള്‍ മരിച്ചതിന് കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തില്ല. ജിഎസ്ടി തുടങ്ങി ഇന്ന് കേരളം നേരിടുന്ന ഒരു വിഷയവും ചര്‍ച്ച ചെയ്തിട്ടില്ല. ആളുകളെ കബളിപ്പിക്കുകയാണ് ചെയ്തത്- അദ്ദേഹം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com