'പി എം ശ്രീ ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെ, കാത്തിരുന്ന് കാണാം...', വീണ്ടും കെ സുരേന്ദ്രന്‍

ഗാന്ധി ഘാതകന്‍ ഗോഡ്‌സെ അല്ലെന്ന് ആരെങ്കിലും പറഞ്ഞോ?
PM Shri K Surendran and v sivankutty debate
PM Shri K Surendran and v sivankutty debate
Updated on
1 min read

കോഴിക്കോട്: പിഎം ശ്രീ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലുള്ള വാക്ക്‌പോര് കനക്കുന്നു. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്നും കരിക്കുലം പരിഷ്‌കരണവും കേരളത്തിലും നടപ്പാകുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയില്‍ തുടങ്ങിയ തര്‍ക്കമാണ് പരസ്പരം വെല്ലുവിളിയില്‍ എത്തി നില്‍ക്കുന്നത്. പിഎം ശ്രീ ധാരണാപത്രം ദേശീയവിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെയാണെന്നും ബാക്കി കാത്തിരുന്ന് കാണാം എന്നുമാണ് കെ സുരേന്ദ്രന്റെ പുതിയ പ്രസ്താവന.

PM Shri K Surendran and v sivankutty debate
സവര്‍ക്കറെയും ഹെഡ്‌ഗേവറെയും കേരളത്തില്‍ പഠിപ്പിക്കില്ല; ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്ന് വി ശിവന്‍കുട്ടി

കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവറെയും സവര്‍ക്കറെയും പഠിപ്പിക്കില്ലെന്നും, പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ടെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്നുമുള്ള ശിവന്‍കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് കെ സുരേന്ദ്രന്റെ പുതിയ പ്രതികരണം.

PM Shri K Surendran and v sivankutty debate
ഇഷ്ടമില്ലാത്തവര്‍ പഠിക്കണ്ട; കേരളത്തില്‍ സവര്‍ക്കറുടെയും ഹെഡ്‌ഗേവാറിന്റെയും ചരിത്രം പഠിപ്പിക്കും; വെല്ലുവിളിയുമായി കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്റെ പോസ്റ്റ് പൂര്‍ണ രൂപം-

ബഹു ശിവന്‍കുട്ടി അവര്‍കള്‍, ഗാന്ധി ഘാതകന്‍ ഗോഡ്‌സെ അല്ലെന്ന് ആരെങ്കിലും പറഞ്ഞോ? ഗാന്ധിയെ കൊന്നത് ആര്‍. എസ്. എസ് ആണെന്ന കള്ള പ്രചാരണം പഠിപ്പിക്കാന്‍ വന്നേച്ചാല്‍ മതി അപ്പോ കാണാം.. പി. എം. ശ്രീ ധാരണാപത്രം ദേശീയവിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെ. ദേശീയ വിദ്യാഭ്യാസ നയം ഇവിടേയും നടപ്പാവും. കരിക്കുലത്തിലും ഇടപെടലുണ്ടാവും. കാത്തിരുന്നു കാണാം...

PM Shri Project: Debate between Education Minister V Sivankutty and former BJP state president K Surendran is intensifying over the PM Shri Project.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com