അനര്‍ഹരെ കണ്ടെത്താന്‍ വീടു കയറി പരിശോധന; 820 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു, പിഴ ഈടാക്കും

1000-2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്ര വാഹനങ്ങളുള്ളവര്‍, വീടിന്റെ ഒരു ഭാഗം പണയത്തിനും വാടകയ്ക്കും നല്‍കിയിട്ടുള്ളവര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി:  എറണാകുളം ജില്ലയില്‍ അനര്‍ഹമായി കൈവശം വച്ചിരുന്ന 820 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഓഗസ്റ്റ് മാസം സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ വീടുകള്‍ തോറും കയറി നടത്തിയ പരിശോധനയിലാണു നടപടി. 

1000-2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാല് ചക്ര വാഹനങ്ങളുള്ളവര്‍, വീടിന്റെ ഒരു ഭാഗം പണയത്തിനും വാടകയ്ക്കും നല്‍കിയിട്ടുള്ളവര്‍ എന്നിങ്ങനെ സാമ്പത്തിക സ്ഥിതിയില്‍ മുന്നിലുള്ളവരാണെന്നു നേരിട്ട് ബോധ്യപ്പെട്ടവരുടെ കാര്‍ഡുകളാണു പിടിച്ചെടുത്തു പൊതുവിഭാഗത്തിലേക്കു മാറ്റിയത്.

അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈവശംവച്ചിരുന്ന റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും പിഴ തുക ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. നിലവില്‍ 1,15,241 രൂപ പിഴയിനത്തില്‍ ഈടാക്കിയിട്ടുണ്ട്. 2022 ജനുവരി മുതല്‍ 2022 ജൂലൈ വരെ റേഷന്‍ വാങ്ങാത്ത 714 പിഎച്ച്എച്ച്  റേഷന്‍ കാര്‍ഡുകളും 36 എഎവൈ റേഷന്‍ കാര്‍ഡുകളും പൊതുവിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com