വനപാലകർ എത്താൻ വൈകി; പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്തേക്ക് എറിഞ്ഞു, കേസ്

വനപാലകർ എത്താൻ വൈകിയതോടെ പെരുമ്പാമ്പിനെ പിടികൂടി ഒരു സംഘം ചാക്കിൽ കെട്ടി മെമ്പറുടെ വീട്ടുമുറ്റത്ത് തള്ളുകയായിരുന്നു
പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്ത് തള്ളി/ ടെലിവിഷൻ സ്ക്രീൻഷോട്ട്
പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്ത് തള്ളി/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Updated on
1 min read

പത്തനംതിട്ട: പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി പഞ്ചായത്ത് മെമ്പറുടെ വീട്ടുമുറ്റത്തു എറിഞ്ഞതായി പരാതി. പത്തനംതിട്ട ചെന്നീർക്കര ആറാം വാർഡ് മെമ്പർ ബിന്ദു ടി ചാക്കോയാണ് ഇലവുതിട്ട പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ പ്രദേശത്ത് പെരുമ്പാമ്പിനെ കണ്ടുവെന്നും വനം വകുപ്പിനെ അറിയിക്കണമെന്നും നാട്ടുകാരിൽ ചിലർ മെമ്പറിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ വനപാലകർ എത്താൻ വൈകിയതോടെ പെരുമ്പാമ്പിനെ പിടികൂടി ഒരു സംഘം ചാക്കിൽ കെട്ടി മെമ്പറുടെ വീട്ടുമുറ്റത്ത് തള്ളുകയായിരുന്നു.  സംഭവസമയം മെമ്പറും പ്രായമായ മാതാവുമുൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നു. ആകെ ഭയന്നു പോയെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പെരുമ്പാമ്പിനെ കണ്ട സമയത്ത് മെമ്പർ വനപാലകരെ വിളിച്ചെങ്കിലും അവർ എത്താൻ വൈകിയതോടെയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്നാണ് പൊലീസ് നി​ഗമനം. എന്നാൽ വിവരം കിട്ടിയ ഉടൻ വനപാലകരെ അറിയിച്ചിരുന്നു എന്നും അവർ 12.20 ഓടെ സംഭവ സ്ഥലത്തെത്തിയിരുന്നെന്നും മെമ്പർ പറഞ്ഞു.

ഇതിനിടെയാണ് സംഘം പെരുമ്പാമ്പിനെ ചാക്കിലാക്കി മെമ്പറുടെ വീട്ടുമുറ്റത്ത് തള്ളിയത്. പെരുമ്പാമ്പിനെ പിന്നീട് വനപാലകർ മെമ്പറുടെ വീട്ടിലെത്തി ഏറ്റെടുത്തു. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിന്ദു അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com