'പിണറായിയെ കെട്ടിപ്പിടിക്കാനാവില്ല; രാഷ്ട്രീയ പോരാട്ടം തുടരും'; ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു
Pinarayi Vijayan, Rahul Gandhi
Pinarayi Vijayan, Rahul Gandhi ഫെയ്സ്ബുക്ക്, പിടിഐ
Author:
Updated on
1 min read

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ സഖ്യയോഗത്തിലെ തന്റെ പ്രസംഗം പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ലെന്നും ഓരോ പാര്‍ട്ടിക്കും അവരുടെതായ നിലനില്‍പ്പ് ഉണ്ടെന്നും ഇന്ത്യ എന്ന ആശയം പ്രതിരോധത്തിലാകുമ്പോള്‍ പ്രതിപക്ഷം ഒറ്റക്കെട്ടാകുമെന്നും രാഹുല്‍ പറഞ്ഞു. ജൂണ്‍ എട്ടിന് നടന്ന ഇന്ത്യാ സഖ്യയോഗത്തില്‍ രാഹുലിനെതിരെ ഇടതുപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Pinarayi Vijayan, Rahul Gandhi
കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഈ പരാമര്‍ശം അപലപനീയമാണെന്ന് ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്ത സിപിഎം പ്രതിനിധി ജോണ്‍ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഇത്തരം പരാമര്‍ശം ഇന്ത്യസഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ബ്രിട്ടാസ് യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ സിപിഐ ദേശീയ സെക്രട്ടറി ജി രാജയും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഇടുതപക്ഷം ഇടതുപക്ഷമല്ലാതായി മാറിയെന്ന പരാമര്‍ശം ശരിയായില്ലെന്ന് ജി രാജ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

Pinarayi Vijayan, Rahul Gandhi
NEET UG പരീക്ഷാ സമയം കൂട്ടി, ബുക്ക്‌ലെറ്റിലും മാറ്റം; പരിഷ്‌കാരങ്ങളുമായി NTA

യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണഭാഗം രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഉള്ള പാര്‍ട്ടിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലേക്ക് വരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഊന്നിനിന്നുകൊണ്ട് സംസാരിക്കേണ്ടിവരും. അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല. പിണറായിയുമായി രാഷ്ട്രീയ പോരാട്ടം ഉണ്ട്. അത് തുടരുകതന്നെ ചെയ്യുമെന്ന് രാഹുല്‍ പ്രസംഗത്തില്‍ പറയുന്നു.

Summary

rahul gandhi against pinarayi vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com