കോരിച്ചൊരിയുന്ന മഴയത്ത് റോഡ് ടാറിങ്ങ്; ചീത്ത വിളി, ദൃശ്യങ്ങൾ വൈറലായതോടെ പണി നിർത്താനാവശ്യപ്പെട്ട് തൃശ്ശൂർ മേയർ (വീഡിയോ)

മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂര്‍ നഗരത്തിലെ റോഡിൽ ടാറിങ് പ്രവൃത്തി നടത്തിയത്
Road Tarring in Thrissur
Road Tarring in Thrissurവീഡിയോ ദൃശ്യത്തില്‍ നിന്ന്
Updated on
1 min read

തൃശ്ശൂര്‍: കോരിച്ചൊരിയുന്ന കനത്ത മഴയ്ക്കിടെ തൃശൂർ ന​ഗരത്തിൽ റോഡ് ടാറിങ്ങ്. നഗരത്തിലെ മാരാര്‍ റോഡിലാണ് പെരുമഴയില്‍ റോഡ് ടാറിങ് നടന്നത്. മഴയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നതിനിടെയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള റോഡിൽ ടാറിങ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ടാറിങ് നിര്‍ത്തിവെക്കാന്‍ തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് നിര്‍ദേശം നല്‍കി.

Road Tarring in Thrissur
ഇനി ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്!, സ്‌കൂളുകളിലെയും ആശുപത്രികളിലെയും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റും; നടപടിയുമായി മുഖ്യമന്ത്രി

രാവിലെ മുതലുള്ള കനത്ത മഴയ്ക്കിടെയാണ് റോഡ് ടാറിങ്ങിനുള്ള പ്രവൃത്തികൾ നടന്നത്. ഇതു കണ്ട് ഈ കോരിച്ചൊരിയുന്ന മഴയത്താണോ ടാറിങ്ങ് നടത്തുന്നതെന്ന് ഒരാൾ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഈ കനത്ത മഴയത്താണ് കോർപ്പറേഷന്റെ ഒരു ടാറിങ്, 'നിര്‍ത്തിപ്പോടോ, ഇവനെയൊക്കെ ചാട്ടാവാര്‍ കൊണ്ടടിക്കണം' എന്നെല്ലാം ചീത്തവിളിക്കുന്നതും ദൃശ്യത്തിലുണ്ട്.

Road Tarring in Thrissur
സംസ്ഥാനത്ത് പെരുമഴ, നഗരങ്ങള്‍ വെള്ളക്കെട്ടില്‍; പേട്ടയില്‍ കാര്‍ കാനയില്‍ വീണു ( വിഡിയോ)

കഴിഞ്ഞ മൂന്ന് നാല് ദിവസമായി തൃശ്ശൂരില്‍ കനത്ത വെയിലായിരുന്നു. അപ്പോഴൊന്നും ടാറിങ് പ്രവൃത്തികള്‍ക്കായി ആരും എത്തിയിരുന്നില്ലെന്ന് സമീപവാസികൾ പറയുന്നു. വേഗത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് പണി തുടങ്ങിയതെന്നും, മഴ പ്രതീക്ഷിച്ചിരുന്നില്ലെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറി വ്യക്തമാക്കി.

Summary

Road tarring in Thrissur city during torrential rain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com