മലബാർ സിമന്റ്സ് ജീവനക്കാരന്റെ മരണം: വി എം രാധാകൃഷ്ണന് തിരിച്ചടി, കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി തള്ളി

വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി
V M Radhakrishnan
V M Radhakrishnanഫയൽ
Updated on
1 min read

കൊച്ചി: മലബാര്‍ സിമെന്റ്‌സ് കമ്പനി മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന് തിരിച്ചടി. കേസില്‍ നിന്നും കുറ്റവിമുക്തനാക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇപ്പോള്‍ അത്തരത്തില്‍ ഉത്തരവിടാനുള്ള സാഹചര്യം അല്ലെന്നും, ഈ ആവശ്യവുമായി വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

V M Radhakrishnan
പിണറായി വിജയൻ അയ്യപ്പ ഭക്തനെന്നത് വെള്ളാപ്പള്ളിയുടെ വ്യക്തിപരമായ അഭിപ്രായം: എംഎ ബേബി

2011 ലാണ് മലബാര്‍ സിമെന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രനെയും രണ്ട് ആണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇത് കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് സിബിഐ വരെ അന്വേഷിച്ചിരുന്നു. അന്വേഷണത്തില്‍ കോടതി പലവട്ടം സംശയം ഉന്നയിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ശശീന്ദ്രന്റേയും മക്കളുടേയും മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു.

V M Radhakrishnan
കളമശ്ശേരി മാര്‍ത്തോമ ഭവന് നേരെ ആക്രമണം; സിസിടിവിയും കുടിവെള്ള പൈപ്പുകളും നശിപ്പിച്ചതായി പരാതി

കേസില്‍ വ്യവസായി വി എം രാധാകൃഷ്ണനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മലബാര്‍ സിമെന്റ്‌സ് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ശശീന്ദ്രനെ മാനസിക സമ്മര്‍ദ്ദത്തില്‍പ്പെടുത്തി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നായിരുന്നു ആക്ഷേപം. ഈ കുറ്റപത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് വി എം രാധാകൃഷ്ണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി വിചാരണാ യുക്തമായ കേസാണിതെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു.

Summary

Setback for industrialist V M Radhakrishnan in the case related to the death of former Malabar Cements Company secretary Saseendran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com