മുല്ലപ്പെരിയാറില്‍ ഏഴ് ഷട്ടറുകള്‍ തുറന്നു, പുറത്ത് വിടുന്നത് 5600ഘനയടി വെള്ളം; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍  തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നപ്പോൾ / ഫയല്‍ ചിത്രം
Updated on
1 min read

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍  തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടി. രാത്രി പത്തുമണി മുതല്‍ സെക്കന്‍ഡില്‍ 5612 ഘനയടി വെള്ളം തുറന്നുവിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

നിലവില്‍ അഞ്ചു ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇതിന് പുറമേ രണ്ട് ഷട്ടറുകള്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. ഏഴരമണി മുതല്‍ സെക്കന്റില്‍ 3246 ഘനയടി വെള്ളമാണ് തുറന്നുവിട്ടിരുന്നത്. ഇത് പിന്നീട് 4000 ഘനയടിയായി ഉയര്‍ത്തി. ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ സെക്കന്‍ഡില്‍ 5612 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

142 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ പാത്രിരാത്രിയില്‍ വന്‍തോതില്‍ വെള്ളം തുറന്നു വിട്ടത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com