'കോണ്‍ക്ലേവ്, അതിലും നല്ലത് ഇത്തിരി കോണ്‍ക്രീറ്റ് ഇട്ട് അടിച്ചങ് ഇരുത്ത്; പ്രതിസ്ഥാനത്ത് ആദ്യം വരിക ഹേമ കമ്മീഷന്‍'

പോക്‌സോ കേസ് വരെ ഉണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ആദ്യം പൊലീസിനെ അറിയിക്കണം. പൊലീസിനെ അറിയിക്കാത്തത് ഗുരുതരമായ തെറ്റാണ്.
shammy thilakan
ഷമ്മി തിലകന്‍
Updated on
1 min read

കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതുപോലെ സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് നടന്‍ ഷമ്മി തിലകന്‍. അവരുടെ പേര് വിവരങ്ങള്‍ പുറത്തുവരണം. അവര്‍ ആരൊക്കെയാണെന്നത് റിപ്പോര്‍ട്ടിലുള്ള രഹസ്യമാണ്. ഇന്ത്യന്‍ ഭരണഘടന പ്രകാരം ആരെങ്കിലും ഒരു കുറ്റകൃത്യം നടത്തിയാല്‍ കേസ് എടുക്കണം. പോക്‌സോ കേസ് വരെ ഉണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ആദ്യം പൊലീസിനെ അറിയിക്കണം. പൊലീസിനെ അറിയിക്കാത്തത് ഗുരുതരമായ തെറ്റാണ്. അങ്ങനെയാണെങ്കില്‍ പ്രതിസ്ഥാനത്തുവരിക ഹേമ കമ്മീഷന്‍ തന്നെയായിരിക്കുമെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.

ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് മൗനത്തിന്റെ അസുഖം ഉണ്ടെന്നും മൗനം കുറ്റബോധം കൊണ്ടാകുമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് പറയുന്ന ആദ്യത്തെ കമ്മിറ്റി ആല്ല ഹേമ കമ്മിറ്റി. 2015ല്‍ സംവിധായകന്‍ വിനയന്റെ ജഡ്ജ്‌മെന്റില്‍ പിഴ ശിക്ഷ ഈടാക്കിയിട്ടുണ്ട്. കുറ്റവാളിയെന്ന് തെളിഞ്ഞ ആളുകളുടേതാണ് എന്നും ഷമ്മി തിലകന്‍ പറഞ്ഞു. അവരുടെ പേരുവിവരങ്ങള്‍ പുറത്തുപറയേണ്ടത് സംവിധായകന്‍ വിനയനാണ്.

സിനിമയിലെ ഹരാസ്‌മെന്റ് ബാലന്‍ സിനിമ മുതല്‍ തുടങ്ങിയതാണ്. സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ട്. അച്ഛന്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. 'ഈ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിനു എത്രയോ മുന്‍പ് മരണപ്പെട്ട ആളാണ് അച്ഛന്‍. എന്നിട്ടും അച്ഛനാണ് നിറഞ്ഞു നില്‍ക്കുന്നത്. അത് വലിയ തമാശയാണ്. കുറെ കാലം മുന്‍പ് വിനയന്‍ നല്‍കിയ പരാതിയില്‍ എന്റെ മൊഴിയും എടുത്തിരുന്നു. കോടതിയിലെ മൊഴിപ്പകര്‍പ്പില്‍ എന്റെയും പേരുണ്ട്. എന്നാല്‍ ഹേമ കമ്മിറ്റി എന്റെ മൊഴി എടുത്തിരുന്നില്ല. അതിന്റെ കാരണം എനിക്ക് അറിയില്ല. ഇനി ഞാന്‍ പ്രതിസ്ഥാനത്താണോ എന്നും അറിയില്ലല്ലോ. ചിലപ്പോള്‍ അതുകൊണ്ടാവും ഹേമ കമ്മിറ്റി എന്റെ മൊഴി എടുക്കാഞ്ഞത് ഷമ്മി പറഞ്ഞു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'അച്ഛന്‍ അനുഭവിച്ച വേദനയ്ക്ക് പരിഹാരം കാണാന്‍ അച്ഛന്‍ ചിലപ്പോള്‍ ഇവിടെ എവിടെയെങ്കിലും കാണുമായിരിക്കും. അച്ഛന്റെ സിനിമകള്‍ ഒഴിവാക്കിവിട്ട ആളുകളെ നമുക്കെല്ലാം അറിയാമല്ലോ. പക്ഷേ, തെളിവ് കിട്ടാന്‍ ഇപ്പോള്‍ സാധ്യതയില്ല,' ഷമ്മി തിലകന്‍ പറഞ്ഞു.

അച്ഛന്‍ അനുഭവിച്ച വേദനയ്ക്ക് അദ്ദേഹം ആരെയൊക്കെയോ കൊണ്ടേ പോകൂ. സഹോദരി ഇക്കാര്യം ഒന്നും ഷെയര്‍ ചെയ്തിട്ടില്ല. ആരാണ്, എന്താണെന്ന് അറിയില്ല. പക്ഷെ അത് സംബന്ധിച്ച് വിവരം കിട്ടിയിരുന്നു. അതിനെക്കുറിച്ച് പൊതു ഇടത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ഷമ്മി വ്യക്തമാക്കി. 'ഞാന്‍ ഇനി കൂടുതല്‍ പറയുന്നില്ല. എന്നിട്ട് വേണം ഞാന്‍ പോകുന്ന വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാനും, ഞാന്‍ പോകുന്ന വഴിയില്‍ ഓരോ ആംഗ്യം കാണിക്കാനും,' ഷമ്മി പ്രതികരിച്ചു.

എന്തിനാണ് കേണ്‍ക്ലേവ് നടത്തുന്നത്. ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുന്നതാണോ കോണ്‍ക്ലേവ്. അത് എന്തുന്യായമാണ്.അതിലും നല്ലത് ഇത്തിരി കോണ്‍ക്രീറ്റ് ഇട്ട് അടിച്ചങ്ങ് ഇരുത്തുന്നതാ. ഹൈക്കോടതിയുടെ ഭാഗത്തനിന്നും ശരിയായ നടപടികള്‍ ഉണ്ടാകുമെന്നും ഷമ്മി പറഞ്ഞു.

shammy thilakan
'സര്‍ക്കാരിനെ കുഴപ്പത്തില്‍ ചാടിക്കാന്‍ ശേഷിയുള്ളവര്‍; ഒളിക്കാനില്ലെങ്കില്‍ പിന്നെ മറയ്ക്കുന്നത് എന്തിന്?'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com