ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി, നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമായി; പരിഹസിച്ച് ഷിബു ബേബി ജോണ്‍

താന്‍ വര്‍ഗീയ വാദിയാണെന്നുള്ള പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നും കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
ഷിബു ബേബി ജോണ്‍
ഷിബു ബേബി ജോണ്‍ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പൂജാമുറിയില്‍ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയില്‍ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പരിഹസിച്ചു. താന്‍ വര്‍ഗീയ വാദിയാണെന്നുള്ള പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ലെന്നും കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

ഷിബു ബേബി ജോണ്‍
സാന്റിയാഗോ മാര്‍ട്ടിനെതിരായ ഇഡി കേസ്; വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഗണേഷ് കുമാര്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകള്‍ പറഞ്ഞാല്‍ അത് നനച്ചാലും കുളിച്ചാലും തീരില്ല. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല. കിടപ്പുമുറിയില്‍ നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി എന്നത് ഒരു നല്ല കാര്യമാണ്. ഒത്തിരി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകും. ഞാന്‍ വര്‍ഗീയവാദിയാണെന്നുള്ള പരാമര്‍ശം മറുപടി അര്‍ഹിക്കുന്നില്ല. ഞാന്‍ എന്താണെന്നുള്ളത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാം. എന്റെ പൈതൃകത്തില്‍നിന്നു ഇതുവരെ വ്യതിചലിച്ച് പോയിട്ടില്ല. പൂരപ്പാട്ടിന് കൊണ്ടുപോകുന്നവര്‍ അവരുടെ പണി ചെയ്യുമല്ലോ. ഗണേഷ് കുമാര്‍ അയാളുടെ പണി ചെയ്തു. മുഖ്യമന്ത്രി അത് ആസ്വദിച്ചു. അത്രമാത്രമേ പറയാനുള്ളൂ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയോട് ഭക്തിയുള്ള ഒരാളുമായാണ് കൊല്ലത്ത് മുകേഷ് മത്സരിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം. പൂജാമുറിയില്‍ ചിലപ്പോള്‍ മോദിയുടെ ചിത്രമുണ്ടാകും. യുഡിഎഫ് സ്ഥാനാര്‍ഥി ആളുകളെ കബളിപ്പിക്കുകയാണ്. മുസ്ലീം പള്ളിയില്‍ ചെന്നാല്‍ ഖുറാനിലെ പദങ്ങള്‍ ഉദ്ധരിച്ച് പ്രസംഗിക്കും. അവിടെയും വലിയ അഭിനയമാണെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com