വ്യാജമദ്യ നിർമാണം, സൂത്രധാരൻ മുൻ എക്സൈസ് ഉദ്യോഗസ്ഥൻ; 1460 ലീറ്റർ സ്പിരിറ്റ് പിടികൂടി 

മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോണിനെതിരെ കേസെടുത്തു  
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ആലപ്പുഴ: മുൻ എക്സൈസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നിന്ന് എക്സൈസ് ഇന്റലിജൻസ് സംഘം സ്പിരിറ്റ് പിടികൂടി. വള്ളികുന്നം കറ്റാനത്തെ വീട്ടിൽ നിന്ന് 1460 ലീറ്റർ സ്പിരിറ്റാണ് റെയ്ഡിൽ പിടികൂടിയത്. ശിവൻ (58), മനുകുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. ശിവന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. മദ്യനിർമാണത്തിന്റെ സൂത്രധാരന്മാരെന്നു സംശയിക്കുന്ന മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോൺ (കിഷോർ), കാപ്പ കേസ് പ്രതി റിയാസ്ഖാൻ എന്നിവർക്കെതിരെ കേസ് എടുത്തു. 

35 ലീറ്റർ വീതം കൊള്ളുന്ന 20 കന്നാസുകളിലായി 700 (നിറം ചേർത്ത 360, നിറം ചേർക്കുന്നതിനായി നേർപ്പിച്ച 400) ലിറ്റർ സ്പിരിറ്റാണു കണ്ടെത്തിയത്. കന്നാസുകളിൽ നിറച്ച് ചില്ലറ വിൽപനയ്ക്കായി വ്യാജമദ്യം നൽകുന്ന കേന്ദ്രമായിരുന്നു ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. മദ്യനിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന കാരമൽ, വനില ഫ്ലേവറുകളും പിടികൂടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com