കേരളം ഏഷ്യയില്‍ ഒന്നാമത്; സ്റ്റാര്‍ട്ട് അപ്പ് മേഖലയ്ക്ക് ആഗോള തലത്തില്‍ അംഗീകാരം

കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടിന്റെ (ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്റ്  റാങ്കിംഗില്‍  കേരളം ഏഷ്യയില്‍ ഒന്നാമതെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാര്‍ട്ട് അപ്പ്  ജീനോമും ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയത്. ഇതേ റിപ്പോര്‍ട്ടിന്റെ ആഗോളറാങ്കിംഗില്‍ നാലാം സ്ഥാനം നേടാനും കേരളത്തിന് സാധിച്ചു.  

സ്റ്റാര്‍ട്ട് അപ്പ്  മേഖലയില്‍ സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ഒരുക്കുന്ന പശ്ചാത്തലസൗകര്യങ്ങളുമാണ്  വളര്‍ച്ചക്ക് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടയിലും കേരളമുണ്ടാക്കിയ മുന്നേറ്റത്തെ പ്രത്യേകം അഭിനന്ദിച്ചു. 

സര്‍ക്കാര്‍ പിന്തുണയും ആകര്‍ഷകമായ ഇന്‍സന്റീവുകളും സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ്  ഇക്കോസിസ്റ്റം തഴച്ചുവളരാന്‍ സഹായിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇത്തരത്തില്‍ 3,600 ഓളം സ്റ്റാര്‍ട്ട് അപ്പുകളെ വളര്‍ത്തിക്കൊണ്ടുവന്ന സര്‍ക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകള്‍ക്കുള്ള വലിയ അംഗീകാരമാണിത്.

 2026 ഓടെ 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ കൂടിയാരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ്  മേഖല ശരിയായ ദിശയില്‍ മുന്നോട്ട് പോകുന്നു എന്ന ഉറപ്പാണ് ഈ ബഹുമതി നാടിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com