പെൺകുട്ടികൾ പരിശീലനം ചെയ്യുന്നിടത്ത് കറങ്ങി നടന്നു; ശകാരിച്ച അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ചു; പ്ലസ് വൺ വിദ്യാർഥിക്കെതിരെ കേസ്

പെൺകുട്ടികൾ പരിശീലനം ചെയ്യുന്നിടത്ത് അനാവശ്യമായി കറങ്ങി നടന്നതിനാണ് അധ്യാപകൻ ശകാരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

മലപ്പുറം: കലോത്സവ പരിശീലന സ്ഥലത്ത് കറങ്ങിനടന്നതിന് ശകാരിച്ച അധ്യാപകനെ പ്രിൻസിപ്പലിന്റെ മുന്നിലിട്ട് മർദിച്ച് പ്ലസ് വൺ വിദ്യാർഥി. മർദനത്തിൽ അധ്യാപകന്റെ കൈക്കുഴ വേർപെട്ടു. പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി അധ്യാപകനായ കുണ്ടിൽ ചോലയിൽ സജീഷി (34) നാണ് പരുക്കേറ്റത്. 

കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഉപജില്ലാ കലോത്സവത്തിനായി പെൺകുട്ടികൾ പരിശീലനം ചെയ്യുന്നിടത്ത് അനാവശ്യമായി കറങ്ങി നടന്ന വിദ്യാർഥികളെ അധ്യാപകൻ ശകാരിച്ച് പ്രിൻസിപ്പലിന്റെ മുന്നിലെത്തിച്ചപ്പോഴാണ് സംഭവം. ശകാരിച്ചതിൽ പ്രകോപിതനായ വിദ്യാർഥി പ്രിൻസിപ്പലിന്റെ മുന്നിൽവെച്ച് അധ്യാപകനെ മർദിക്കുകയായിരുന്നു. വിദ്യാർഥി അധ്യാപകന്റെ കൈ പിന്നിലേക്ക് തിരിച്ച് പുറത്തു ചവിട്ടുകയായിരുന്നു.

പരിക്കേറ്റ സജീഷിനെ ​ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അധ്യാപകന്റെ പരാതിയിൽ വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്ത് റിപ്പോർട്ട് ജുവനൈൽ കോടതി ജഡ്ജിക്ക് കൈമാറി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com