'ഗോപി ആശാന്‍ ഗുരുതുല്യന്‍, അദ്ദേഹത്തിനുള്ള കാണിക്ക ഗുരുവായൂരില്‍ സമര്‍പ്പിക്കും'; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ടെന്ന് മകന്‍ രഘുരാജ് ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരുന്നു
സുരേഷ് ​ഗോപി
സുരേഷ് ​ഗോപിഫയല്‍ ചിത്രം
Updated on
1 min read

തൃശൂര്‍: കലാമണ്ഡലം ഗോപിയുടെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടിയും താനും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി യാതൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഗോപി ആശാന്‍ തനിക്ക് ഗുരുതുല്യനാണ്. ആരെയൊക്കെ കാണണമെന്ന് തീരുമാനിക്കുന്നത് താനല്ല പാര്‍ട്ടിയാണ്. ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടിട്ടേയില്ല. ചില ആളുകളെയൊക്കെ നേരിട്ട് കാണണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഗോപി ആശാന്റെ അടുത്ത് അനുഗ്രഹം തേടി പോകും. ഈ തെരഞ്ഞൈപ്പില്‍ യാതൊരു സ്ട്രാറ്റജൈസ്ഡ് ഓപ്പറേഷന്‍സും എനിക്കില്ല. ഞാന്‍ നേരെ ജനങ്ങളിലേക്കാണ്.

കലാകാരന്‍മാര്‍ മാത്രമല്ല, പ്രമുഖരായ വ്യക്തികളുണ്ട്. അത് എല്ലാ സ്ഥാനാര്‍ഥികളും പോയി കാണാറുണ്ട്. അത് ഒരു ചടങ്ങായി ചെയ്യുന്നവരുണ്ട്. ഞാനത് ഒരു ഗുരുത്വത്തിന്റെ പുറത്ത് മാത്രം ചെയ്യാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ള ആള്‍ക്കാരെ കാണും. ചില ആളുകളെ കാണണമെന്ന് ഞാനും പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ഗുരുനാഥ തുല്യനായ ആളുകളെ കാണാറുണ്ട്. മുമ്പ് ഗോപിയാശാന്റെ കാല്‍തൊട്ട് വന്ദിച്ചിട്ടുണ്ട്. എപ്പോള്‍ കണ്ടാലും ഒരു ഗുരുവിനെ കണ്ട് വണങ്ങുന്നതുപോലെ ചെയ്തിട്ടുണ്ട്. ഇനിയും അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ പറഞ്ഞത് അദ്ദേഹത്തിന്റെ മനസാണോ എന്നറിയില്ല. അതില്‍ അദ്ദേഹത്തിന് നീരസമുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം അനുവദിച്ചിട്ടില്ലെങ്കില്‍ ഗുരുവായൂരപ്പന് മുന്നില്‍ ഗോപി ആശാനുള്ള കാണിക്ക സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.

സുരേഷ് ​ഗോപി
'സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ട, വിഐപികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു'; കലാമണ്ഡലം ഗോപിയുടെ മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ടെന്നും ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും ഗോപി ആശാന്റെ മകന്‍ രഘുരാജ് 'രഘു ഗുരുകൃപ' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചിരുന്നു. പോസ്റ്റ് വ്യാപകമായ ചര്‍ച്ചയായതോടെ പിന്‍വലിക്കുകയും ചെയ്തു. സ്‌നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാന്‍ വേണ്ടിയാണ് പോസ്റ്റിട്ടതെന്നും രഘുരാജ് ഫെയ്‌സ്ബുക്കിലൂടെ തന്നെ വിശദീകരിച്ചു. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച അവസാനിപ്പിക്കണമെന്നും പോസ്റ്റില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നുമായിരുന്നു ആദ്യത്തെ പോസ്റ്റില്‍ രഘുരാജ് പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com