സുരേഷ് ​ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടു മാത്രമല്ല, രണ്ട് തിരിച്ചറിയൽ കാർഡും; ക്രിമിനൽ കുറ്റമെന്ന് അനിൽ അക്കര

സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതൽ തെളിവുകൾ
Suresh Gopi, Voters List
Suresh Gopi, Voters Listഫെയ്സ്ബുക്ക്
Updated on
2 min read

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ സഹോദരൻ സുഭാഷ് ​ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകള്‍ വീതവും ഉണ്ടെന്ന് കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവർ ചെയ്തിരിക്കുന്നത്. ഇതോടെ സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നതായി അനിൽ അക്കര ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കി.

Suresh Gopi, Voters List
സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേത്; കേസിൽ നിർണായക വഴിത്തിരിവ്

കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത്WLS 0136077 എന്ന ഐഡി കാർഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാർഡ് നമ്പരിലും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ പട്ടികയിൽ സുഭാഷിന്റെ വോട്ട് ചേർത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാർഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാർഡ് നമ്പരിലുമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിലാകട്ടെ ഇരുവർക്കും നിലവിൽ കൊല്ലം കോർപറേഷനിലും തിരുവനന്തപുരം കോർപറേഷനിലും വോട്ട് ഉണ്ട്. തൃശൂരിൽ ഇവർ ഒരു തരത്തിലും സ്ഥിരതാമസക്കാരല്ല എന്ന് തെളിയിക്കുന്നതാണ് ഈ വിവരങ്ങൾ. മാത്രമല്ല ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയ ഇരുവരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത്.

നിയമപരമായി ഒരാൾക്ക് ഒരു ഐഡി കാർഡ് മാത്രമാണ് കൈവശം വയ്ക്കാൻ കഴിയുന്നത്. രണ്ടാമത്തെ കാർഡ് ലഭിച്ചാൽ ഉടൻ തന്നെ ഒരു കാർഡ് സമർപ്പിച്ച് റദ്ദാക്കണം. ഇരട്ട കാർഡുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ മാത്രമല്ല, ബിജെപിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഇരട്ട ഐഡി കാർഡ് നിർമിച്ച് ആയിരക്കണക്കിന് വോട്ടർമാരെയാണ് ഇവർ തൃശൂരിലെ പട്ടികയിൽ തിരുകി കയറ്റിയിരിക്കുന്നത് എന്നും അനിൽ അക്കര ആരോപിച്ചു.

Suresh Gopi, Voters List
സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കലാപാഹ്വാനമല്ല; വിയോജിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി: ഹൈക്കോടതി

അനിൽ അക്കരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകള്‍ വീതവും ഉണ്ട്. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവർ ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത്WLS 0136077എന്ന ഐഡി കാർഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാർഡ് നമ്പരിലും. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ പട്ടികയിൽ സുഭാഷിന്റെ വോട്ട് ചേർത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാർഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാർഡ് നമ്പരിലുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇരുവർക്കും നിലവിൽ കൊല്ലം കോർപറേഷനിലും തിരുവനന്തപുരം കോർപറേഷനിലും വോട്ട് ഉണ്ട്. തൃശൂരിൽ ഇവർ ഒരു തരത്തിലും സ്ഥിരതാമസക്കാരല്ല എന്ന് തെളിയിക്കുന്നതാണ് ഈ വിവരങ്ങൾ. മാത്രമല്ല ജനപ്രാതിനിധ്യ നിയമത്തിന്റെ നഗ്നമായ ലംഘനം നടത്തിയ ഇരുവരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നത്.

നിയമപരമായി ഒരാൾക്ക് ഒരു ഐഡി കാർഡ് മാത്രമാണ് കൈവശം വയ്ക്കാൻ കഴിയുന്നത്. രണ്ടാമത്തെ കാർഡ് ലഭിച്ചാൽ ഉടൻ തന്നെ ഒരു കാർഡ് സമർപ്പിച്ച് റദ്ദാക്കണം. ഇരട്ട കാർഡുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ മാത്രമല്ല, ബിജെപിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഇരട്ട ഐഡി കാർഡ് നിർമിച്ച് ആയിരക്കണക്കിന് വോട്ടർമാരെയാണ് ഇവർ തൃശൂരിലെ പട്ടികയിൽ തിരുകി കയറ്റിയിരിക്കുന്നത്.

""""""""""""""""""""""""""""""""""""""""""""""""

(തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിൽ രണ്ട് തിരിച്ചറിയൽ കാർഡ് (EPIC – Electors Photo Identity Card) കൈവശം വെക്കുന്നത് കുറ്റകരമാണ്.

നിയമപരമായ അടിസ്ഥാനങ്ങൾ

1. പ്രാതിനിധ്യം നിയമം, 1950 (Representation of the People Act, 1950)

Sec. 17: "No person shall be entitled to be registered in the electoral roll for more than one constituency."

Sec. 18: "No person shall be entitled to be registered in the electoral roll more than once in any constituency."

— അതായത്, ഒരാൾക്ക് ഒരു മണ്ഡലത്തിലും, ഒരു പട്ടികയിലും, ഒരേ സമയം രണ്ടു എൻട്രികൾ ഉണ്ടാകാൻ പാടില്ല.

2. പ്രാതിനിധ്യം നിയമം, 1951 (Representation of the People Act, 1951)

Sec. 31: തിരഞ്ഞെടുപ്പ് പട്ടികയിൽ തെറ്റായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുകയോ ഒന്നിലധികം എൻട്രികൾ ഉണ്ടാക്കുകയോ ചെയ്യുന്നവർക്ക് ജയിൽ ശിക്ഷ (പരമാവധി 1 വർഷം) അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ ഇരണ്ടും ലഭിക്കാം.

3. ഇന്ത്യൻ ശിക്ഷാനിയം (IPC, 1860) – തെറ്റായ വിവരങ്ങൾ നൽകി സർക്കാർ രേഖകൾ സമ്പാദിക്കൽ

Sec. 419: Impersonation (താനല്ലാത്ത ആളായി രജിസ്റ്റർ ചെയ്യുക) – 3 വർഷം വരെ തടവ്, പിഴ.

Sec. 420: Cheating – 7 വർഷം വരെ തടവ്, പിഴ.

Sec. 468 / 471: Forgery & Use of forged documents – 7 വർഷം വരെ തടവ്, പിഴ.

ലളിതമായി പറഞ്ഞാൽ

ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമേ നിയമപരമായി കൈവശം വെക്കാൻ പാടുള്ളൂ.

രണ്ടാമത്തെ കാർഡ് ലഭിച്ചാൽ ഉടൻ തന്നെ ഒരു കാർഡ് സമർപ്പിച്ച് റദ്ദാക്കണം.

ഇരട്ട കാർഡുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്നതു ക്രിമിനൽ കുറ്റമാണ്, അറസ്റ്റ് പോലും സംഭവിക്കാം.)

Summary

Congress leader Anil Akkara said that Suresh Gopi's brother and wife have two identity cards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com