

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സമ്മേളനത്തിനിടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടനം നടത്തിയത് താനാണെന്ന അവകാശവാദവുമായി ഡൊമിനിക് മാര്‍ട്ടിന്‍. കൊടകര പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുന്നതിന് തൊട്ട് മുമ്പായി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലാണ് മാര്‍ട്ടിന്റെ പ്രതികരണം. എറണാകുളം തമ്മനം സ്വദേശിയാണ് മാര്‍ട്ടിന്‍.
കഴിഞ്ഞ പതിനാറ് വര്‍ഷമായി യഹോവ സാക്ഷികളില്‍ അംഗമാണ് താനെന്നും തെറ്റായ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത് തനിക്ക് ബോധ്യപ്പെട്ടതായും ഡൊമിനിക് ഫെയ്‌സ് ബുക്ക് വീഡിയോയില്‍ പറയുന്നു. രാജ്യ ദ്രോഹാശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി ബോധ്യപ്പെട്ടു. തന്റേത് തെറ്റായ ആശയത്തിനെതിരായ പ്രതികരണമാണെന്നും വീഡിയോയില്‍ പറയുന്നു. ദേശീയ ഗാനം പാടരുതെന്ന് പഠിപ്പിച്ചുവെന്നും മാര്‍ട്ടിന്‍ പറയുന്നു.
അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഫെയ്‌സ് ബുക്കില്‍ ഇയാള്‍ പങ്കുവെച്ചത്. എന്നാല്‍ എന്തുസംഭവിച്ചുവെന്ന് കൃത്യമായി അറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോയില്‍ സംസാരിച്ച് തുടങ്ങുന്നത്. സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ' ബോംബ് സ്‌ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണ്. ഞാനാണ് ആ ബോംബ് സ്‌ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഞാനീ കൃത്യം ചെയ്തത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഞാനീ വീഡിയോ ചെയ്യുന്നത്. 16 വര്‍ഷത്തോളം ഞാനീ പ്രസ്ഥാനത്തിന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ്. അന്നൊന്നും ഞാനൊട്ടും തന്നെ സീരിയസായി എടുത്തിരുന്നില്ല കാര്യങ്ങള്‍. ഒരു തമാശ രൂപം മാത്രം മുന്നോട്ടു പോയിരുന്നു. എന്നാല്‍ ഒരു ആറ് വര്‍ഷത്തിന് മുമ്പ് വരെ ഞാന്‍ ചിന്തിച്ചപ്പോള്‍ ഒരുപാട് തെറ്റായ പ്രസ്ഥാനമാണെന്നും ഇതില്‍ പഠിപ്പിക്കുന്നത് വളരെ രാജ്യദ്രോഹകരമാണെന്നും മനസിലാക്കാന്‍ കഴിയുകയും ഞാനത് തിരുത്തണം എന്ന് പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാല്‍ ഇവരാരും അത് ചെയ്യാന്‍ തയ്യാറായില്ല. എനിക്കൊരു പോംവഴിയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ ആശയം, തെറ്റായ ആശയത്തില്‍ പ്രതികരിച്ചേ എനിക്ക് പറ്റൂ. ഈ പ്രസ്ഥാനം രാജ്യത്തിന് അപകടരമാണെന്നും ഞാന്‍ മനസിലാക്കിയത് നിമിത്തമാണ് എനിക്കിങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്. അല്ലെ, ഞാനൊരു പോസ്റ്റ് വെച്ചിരുന്നു. എന്റെ പോസ്റ്റ് ഇപ്പോഴും എഫ്ബിയില്‍ കിടക്കുന്നുണ്ട്. വളരെ ചിന്തിച്ചതിന് ശേഷമാണ് ഞാനിങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. ഈ തെറ്റായ ആശയം നമ്മുടെ നാട്ടില്‍ അവസാനിപ്പിച്ചേ പറ്റൂ. ഈ പ്രസ്ഥാനം ഈ നാട്ടില്‍ ആവശ്യമില്ല എന്നുള്ള പൂര്‍ണബോധ്യത്തോടുകൂടിയാണ് ഞാനിത് പറയുന്നത്. രണ്ടാമത്തെ കാര്യം ഞാനിപ്പോള്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ പോയി സറണ്ടര്‍ ആകുകയാണ്. അന്വേഷിച്ച് വരണ്ട ആവശ്യമൊന്നും ഇല്ല. എങ്ങനെയാണ് ഈ സ്‌ഫോടനം നടത്തിയത് എന്നത് ടെലികാസ്റ്റ് ചെയ്യരുത്. ഇത്രയും പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു'.
സ്വന്തം വാദം സ്ഥാപിക്കാന്‍ ചില വീഡിയോകള്‍ കാണിച്ചുവെന്ന് എഡിജിപി വ്യക്തമാക്കി. അതേസമയം, ഈ പേരിലുള്ള ഒരാള്‍ ബൈബിള്‍ പഠിക്കാന്‍ വന്നിരുന്നുവെന്നും എന്നാല്‍ പൊലീസില്‍ നിന്ന് ഡൊമിനിക് മാര്‍ട്ടിന്‍ എന്ന പേരില്‍ ഒരാളും യഹോവ സാക്ഷികളുടെ പ്രാദേശിക ഘടകത്തില്‍ ഇല്ലെന്നും പിആര്‍ഒ ശ്രീകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates