സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി നിന്നു; വൈദികനെ വിചാരണ ചെയ്യാന്‍ താമരശേരി രൂപതയില്‍ 'മത കോടതി'

ഫാ.അജി പുതിയപറമ്പിലിനെ കുറ്റവിചാരണ ചെയ്യാനാണ് അസാധാരണ നടപടി.
ഫാ. അജി പുതിയ പറമ്പില്‍
ഫാ. അജി പുതിയ പറമ്പില്‍
Updated on
1 min read

കോഴിക്കോട്: സഭാ നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ കുറ്റവിചാരണ ചെയ്യാന്‍ പ്രത്യേക മതകോടതി രൂപീകരിച്ച് താമരശ്ശേരി രൂപത. ഫാ.അജി പുതിയപറമ്പിലിനെ കുറ്റവിചാരണ ചെയ്യാനാണ് അസാധാരണ നടപടി. കലാപത്തിന് പ്രേരിപ്പിച്ചു എന്നതടക്കം നാലു കുറ്റങ്ങളാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്.താമരശ്ശേരി രൂപതാ അധ്യക്ഷന്‍ റെമിജിയോസ് ഇഞ്ചിനാനിയല്‍ ആണ് സര്‍ക്കുലര്‍ ഇറക്കിയത്. 

ഫാ. ബെന്നി മുണ്ടനാട്ട് ആണ് കുറ്റവിചാരണ കോടതിയുടെ അധ്യക്ഷന്‍. ഫാ. ജയിംസ് കല്ലിങ്കല്‍, ഫാ. ആന്റണി വരകില്‍ എന്നിവരാണ് സഹജഡ്ജിമാര്‍. ബിഷപ്പിനെതിരേ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു. സിറോ മലബാര്‍ ബിഷപ്‌സ് സിനഡിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുത്തു. നൂറാംതോട് ഇടവകയില്‍ ചുമതല ഏറ്റെടുത്തില്ല തുടങ്ങിയവയാണ് വൈദികനെതിരേ ചുമത്തിയിട്ടുള്ള പ്രധാന കുറ്റങ്ങള്‍. 

സിറോ മലബാര്‍ സഭാനേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചശേഷം ശുശ്രൂഷാദൗത്യമുപേക്ഷിച്ച ഫാ. അജി പുതിയപറമ്പിലിനെ അച്ചടക്കലംഘനത്തിന്റെ പേരില്‍ താമരശ്ശേരി രൂപത നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com