

തിരുവനന്തപുരം: ചെറിയ കുടുംബമായിരുന്നിട്ടും താമസിക്കാൻ വലിയ വീടുകൾ പണിയുന്നവർക്ക് തിരിച്ചടിയായേക്കും. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ.
അനുവദനീയമായ പരിധിയിൽ കൂടുതൽ വലിപ്പമുള്ള വീടുകൾ നിർമിക്കുന്നവരിൽ നിന്ന് പാറവിലയോടൊപ്പം അധികനികുതി കൂടി ഈടാക്കിയേക്കും. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണ് നീക്കം.
പട്ടയഭൂമിയിലെ ഖനനപ്രവർത്തനങ്ങൾക്ക് സുപ്രീംകോടതി വിധിയെത്തുടർന്ന് നിയന്ത്രണം വന്നേക്കുമെന്ന ആശങ്കകൾക്കിടെയാണ് നിയമസഭാ സമിതിയുടെ റിപ്പോർട്ട്. വ്യക്തികൾക്ക് പാറക്വാറിനടത്തിപ്പിന് ലൈസൻസ് നൽകുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സർക്കാർനിയന്ത്രണത്തിലോ കൊണ്ടുവരണം. ഖനനത്തിന് സാമൂഹിക നിയന്ത്രണം വേണമെന്നും മുല്ലക്കര രത്‌നാകരൻ അധ്യക്ഷനായ പരിസ്ഥിതിസമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates