കൊച്ചി; കൊടകര കള്ളപ്പണ കവർച്ചകേസിൽ ബിജെപി നേതാക്കൾക്കെതിരെ കുരുക്ക് മുറുകുന്നു. കവർന്ന കള്ളപ്പണത്തിന് ബിജെപി ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. പണം കവർച്ച ചെയ്യപ്പെട്ടശേഷം ധർമരാജൻ ആദ്യം വിളിച്ചത് ബിജെപിയിലെ ഏഴ് നേതാക്കളെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ നമ്പറിലേക്കും വിളി പോയി. ഈ നമ്പറിലേക്ക് 24 സെക്കന്റാണ് ഫോൺ കോൾ പോയത്. മറ്റു നേതാക്കളുമായി 30 സെക്കന്റോളവും സംസാരിച്ചു.
അതിനിടെ കെ സിരേന്ദ്രന്റെ മകനെ മൊഴിയെടുക്കാൻ വിളിച്ചുവരുത്താനും സാധ്യതയുണ്ട്. ഹരികൃഷ്ണൻ തന്നെയാണോ നമ്പർ ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മൂന്നര കോടിയോളം രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. പണം ആലപ്പുഴയിലേക്കാണ് കൊണ്ടുപോയത് എന്നതായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇത് കോന്നിയിലേക്കാണ് കൊണ്ടുപോയതെന്നും സൂചനയുണ്ട്.
അതിനിടെ കൊടകര കുഴൽപ്പണക്കേസ് നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. അടിയന്തര പ്രമേയമായിച്ചാണ് വിഷയം ഉന്നയിക്കുക. സർക്കാർ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രി വിശദീകരിക്കും.
അതിനിടെ കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനുമെതിരെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തത് സംസ്ഥാന അധ്യക്ഷന്റെയും മറ്റും നേതൃത്വത്തിലാണ്. അതിനാല്‍ പാളിച്ചകള്‍ വന്നാല്‍ ഉത്തരവാദിത്വം നേതൃത്വത്തിനാണ്. തെരഞ്ഞെടുപ്പ് ഫണ്ട് വിതരണത്തില്‍ പല മണ്ഡലങ്ങളിലും പരാതികളുണ്ടെന്നും കൃഷ്ണദാസ് പക്ഷം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates