കൂടുതല്‍ പേരുണ്ടെന്ന് സംശയം; പ്രതിക്ക് മരണശിക്ഷ കിട്ടണം; ശിക്ഷ ഉറപ്പാക്കിയശേഷമേ നാട്ടിലേക്കുള്ളൂവെന്ന് അഞ്ചു വയസ്സുകാരിയുടെ പിതാവ്

പെൺകുട്ടിയുടെ വീട് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ സന്ദർശിച്ചു
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവ്/ ടിവി ദൃശ്യം
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ പിതാവ്/ ടിവി ദൃശ്യം
Updated on
1 min read

കൊച്ചി: ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായി അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്ക് മരണശിക്ഷ കിട്ടണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍. തനിക്കും കുടുംബത്തിനും അതു കാണണം. കുറ്റകൃത്യത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായാണ് സംശയമെന്നും പിതാവ് പറഞ്ഞു.

കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. തന്റെ മകൾ ഇപ്പോൾ കേരളത്തിന്റെ മകൾ കൂടിയാണ്. സംസ്ഥാന സർക്കാരിലും പൊലീസിലും പൂർണ വിശ്വാസമുണ്ട്. പ്രതിക്ക് ശിക്ഷ അടക്കം ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് തിരികെ പോകൂവെന്നും അച്ഛൻ പറഞ്ഞു.

അതിനിടെ, പെൺകുട്ടിയുടെ വീട് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ സന്ദർശിച്ചു. വിഷയം രാഷ്ട്രീയ വത്കരിക്കരുതെന്ന് ജയരാജൻ പറഞ്ഞു. എന്തിനും സർക്കാരിനെയും പൊലീസിനെയും കുറ്റപ്പെടുത്തുന്ന സമീപനം പൊലീസിന്റെ ആത്മവീര്യം ഇല്ലാതാക്കാനേ ഉപകരിക്കൂ. മന്ത്രിമാർ സന്ദർശിച്ചില്ലെങ്കിലും കുടുംബത്തിന് വേണ്ടി എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com