മുഖ്യമന്ത്രി പറയുന്നത് വിശ്വസിക്കയല്ലാതെ വേറെ തരമില്ല, റിപ്പോര്‍ട്ട് വന്നതിന് ശേഷം പ്രതികരിക്കാം: വി എസ് സുനില്‍കുമാര്‍

എത്ര തവണ ചോദിച്ചാലും ഇത്തരം കാര്യങ്ങള്‍ മറുപടി പറയില്ല. തിരിച്ചും മറിച്ചും ചോദിച്ചാലും മറുപടി പറയേണ്ടതില്ല.
v s sunil kumar
വിഎസ് സുനിൽ കുമാർ
Updated on
1 min read

തൃശൂര്‍: പൂരം കലക്കിയത് സംബന്ധിച്ച് നിലവില്‍ മുഖ്യമന്ത്രി പറഞ്ഞ നിലപാട് മുഖവിലക്കെടുക്കുക എന്നതാണ് പക്വമായ നിലപാടെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍. റിപ്പോര്‍ട്ട് വരട്ടെ, അതിന് ശേഷം ചില കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചതിന് ശേഷം പ്രതികരിക്കുമെന്നും സുനില്‍ കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അതിന്റെ മുകളില്‍ മറ്റൊരു നിലപാട് ആവശ്യമില്ല. അഞ്ച് മാസം വൈകിയെന്ന കാര്യം നേരത്തെ തന്നെ ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തില്‍ നിവേദനം നല്‍കുകയും 24 ാം തിയതിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കും എന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അത് വിശ്വസിക്കുകയല്ലാതെ വേറെ തരമില്ല. ഇത്തരം കാര്യങ്ങളിലൊന്നും മറുപടി പറയാന്‍ ബാധ്യസ്ഥനായിട്ടുള്ള നേതാവല്ല താനെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായിട്ടുള്ള വിഷയങ്ങള്‍ സംബന്ധിച്ച് പറയാന്‍ ഉത്തരവാദിത്തപ്പെട്ട ആളുകളുണ്ട്. അവരോട് ചോദിച്ച് പ്രതികരണം തേടുന്നതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

v s sunil kumar
അടിമുടി കമ്മ്യൂണിസ്റ്റ്, ജയിച്ചത് ഒരുതവണ മാത്രം, എങ്കിലും ജനകീയന്‍; ഒരു വ്യാഴവട്ടക്കാലം ഇടതുമുന്നണി കണ്‍വീനര്‍

മുമ്പും ഇക്കാര്യങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. എത്ര തവണ ചോദിച്ചാലും ഇത്തരം കാര്യങ്ങള്‍ മറുപടി പറയില്ല. തിരിച്ചും മറിച്ചും ചോദിച്ചാലും മറുപടി പറയേണ്ടതില്ല. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ചര്‍ച്ച വഴിമാറ്റിക്കൊണ്ടു പോകലല്ല വേണ്ടത്. ആവര്‍ത്തിച്ചു പറയുന്നു ഒരു സ്ഥാനാര്‍ഥി പരാജയപ്പെട്ടതുകൊണ്ടു പറയുന്ന ജല്‍പ്പനങ്ങളല്ല താന്‍ ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ നാളെയും എല്ലാവരും ഒന്നിച്ചു നിന്ന് നടത്തേണ്ട ഉത്സവമാണ്. ആ നിലയില്‍ അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. നാളെ വരാന്‍ പോകുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് മുന്‍വിധിയോടെ സംസാരിക്കുന്നത് ശരിയല്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com