തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Thiruvananthapuram Corporation; Congress announces second phase candidate list
തിരുവനന്തപുരം കോര്‍പ്പറേഷന്‍/ ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ ഉള്‍പ്പെടെ 15 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കെ എസ് ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വമടങ്ങിയ 48 പേരാണ് ഉണ്ടായിരുന്നത്.

Thiruvananthapuram Corporation; Congress announces second phase candidate list
'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേയാണ് സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം വാര്‍ഡിലാണ് ജനവിധി തേടുന്നത്. സൈനിക സ്‌കൂള്‍- ജി രവീന്ദ്രന്‍നായര്‍, ഞാണ്ടൂര്‍കോണം-പി ആര്‍ പ്രദീപ്, ചെമ്പഴന്തി-കെ ശൈലജ, മണ്ണന്തല-വനജ രാജേന്ദ്രബാബു, തുരുത്തുമൂല-മണ്ണാമൂല രാജേഷ്, വലിയവിള-വി മോഹന്‍ തമ്പി, മേലാംകോട് ജി പത്മകുമാര്‍, കാലടി-ശ്രുതി എസ്, കരുമം- ഹേമ സി എസ്, വെള്ളാര്‍- ഐ രഞ്ജിനി, കളിപ്പാന്‍കുളം- രേഷ്മ യു എസ്, കമലേശ്വരം- എ ബിനുകുമാര്‍, ചെറുവയ്ക്കല്‍- കെ എസ് ജയകുമാരന്‍, അലത്തറ- വി ജി പ്രവീണ സുനില്‍ എന്നിവരുടെ പേരുകളാണ് രണ്ടാം പട്ടികയില്‍ ഇടം നേടിയത്.

Thiruvananthapuram Corporation; Congress announces second phase candidate list
തടഞ്ഞുവെച്ച എസ്എസ്എ ഫണ്ട് കേരളത്തിന് ഉടന്‍ നല്‍കും; കേന്ദ്രം സുപ്രീം കോടതിയില്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം 23 സ്ഥാനാര്‍ഥികളെ കൂടിയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ബാക്കി സീറ്റുകളില്‍ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ മറ്റ് ഘടകകക്ഷികളുമായി അന്തിമധാരണയായിട്ടില്ല

Summary

Thiruvananthapuram Corporation; Congress announces second phase candidate list

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com