സമസ്തയില്‍ നിന്ന് വിട്ടു പോയവര്‍ തിരികെ വരണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുകയോ വിട്ടുനിര്‍ത്തപ്പെടുകയോ ചെയ്തതായ വ്യക്തികളോ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ അവരൊക്കെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി മുന്നോട്ടുവരണം'
samastha
സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (samastha)file
Updated on
1 min read

കാസര്‍കോട്: സമസ്തയില്‍ നിന്ന് വിട്ടുപോയവര്‍ തിരികെ വരണമെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മസ്തയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനിന്നവരും പ്രശ്നങ്ങള്‍ പരിഹരിച്ച് തിരിച്ചുവരണമെന്ന് ജിഫ്രി തങ്ങള്‍ ആവശ്യപ്പെട്ടു. കാന്തപുരത്തിന്റെയും സിഐസിയുടേയും പേരെടുത്ത് പറയാതെയായിരുന്നു ജിഫ്രി തങ്ങളുടെ പ്രസംഗം.

samastha
അവസാനം വരെയും പൊരുതി നാടിന്റെ അഭിമാനമായി; കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുകയോ വിട്ടുനിര്‍ത്തപ്പെടുകയോ ചെയ്തതായ വ്യക്തികളോ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ അവരൊക്കെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി മുന്നോട്ടുവരണം. ചില സംവിധാനങ്ങളെയൊക്കെ സമസ്ത വിട്ടുനിര്‍ത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ച് അവര്‍ തിരിച്ചുവരണം. വ്യക്തികളാണെങ്കിലും അങ്ങനെ തന്നെ. സമസ്ത എന്നത് വലിയ സംഘടന തന്നെയാണ്. ഇതിന്റെ വലിപ്പം മനസിലായില്ലേ, അതിനെ നിസാരമാക്കാനോ വേദനിപ്പിക്കാനോ ആരും ശ്രമിക്കരുത്. ഒത്തൊരുമിച്ച് പോകാന്‍ വേണ്ടി എല്ലാവരും ശ്രമിക്കണം'' ജിഫ്രി തങ്ങള്‍ പറഞ്ഞു.

samastha
2026ല്‍ കോണ്‍ഗ്രസ് ജയിക്കില്ല, ലീഗ് ജയിക്കുമായിരിക്കും: രാജീവ് ചന്ദ്രശേഖര്‍

കാസര്‍കോട് കുണിയയില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Summary

Those who left Samastha should come back and solve problems: Jifri Muthukoya Thangal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

vd satheesan, suprabhatham editorial
Fathima Thahiliya
Masoud Pezeshkian
Pinarayi Vijayan, Abdul Rasheed
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com