തൊഴുത്തില്‍ ഇടിമിന്നലേറ്റ് പശു ചത്തു വീണു; പിന്നാലെയെത്തിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തന്‍തറയില്‍ രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്.
Tragic lightning strike in Vallikunnam
രാമകൃഷ്ണപിള്ളscreen grab
Updated on
1 min read

ആലപ്പുഴ: തൊഴുത്തില്‍ കെട്ടിയിരുന്ന പശു ഇടിമിന്നലേറ്റ് ചത്തു. പശു കരയുന്നത് കേട്ട് തൊഴുത്തിനുള്ളിലേക്കു കയറിയ ക്ഷീരകര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു. ഇലിപ്പക്കുളം വട്ടയ്ക്കാട് പുത്തന്‍തറയില്‍ രാമകൃഷ്ണപിള്ള (72)യാണ് മരിച്ചത്. തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണു രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റത്.

Tragic lightning strike in Vallikunnam
മലപ്പുറത്ത് 'അതിഥി'കള്‍ക്കായി ഒരു പള്ളി; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇനി ഹിന്ദിയിലും ഉറുദുവിലും ഖുത്ബ കേള്‍ക്കാം

ഇടിമിന്നലേറ്റ പശു പെട്ടെന്ന് തൊഴുത്തില്‍ ചത്തുവീഴുകയായിരുന്നു. ശബ്ദംകേട്ട് രാമകൃഷ്ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന വൈദ്യുത ബള്‍ബിലേക്കുള്ള വയറില്‍നിന്ന് രാമകൃഷ്ണപിള്ളയ്ക്ക് ഷോക്കേറ്റു. ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം.

Tragic lightning strike in Vallikunnam
ഫ്രിഡ്ജില്‍നിന്നെടുത്ത ഭക്ഷണം കഴിച്ചതിനു പിന്നാലെ ഏഴ് വയസുകാരി കുഴഞ്ഞു വീണു മരിച്ചു

തൊഴുത്തിലേക്കു ചെന്ന മകള്‍ ശ്രീജയ്ക്കും ഷോക്കേറ്റു. അര്‍ബുദരോഗ ബാധിതനായ രാമകൃഷ്ണപിള്ള കഴിഞ്ഞ ആറുവര്‍ഷമായി ചികിത്സയിലാണ്. ഭാര്യ: തങ്കമണി. മക്കള്‍: രാജേഷ്, ശ്രീജ. മരുമകന്‍: സജികുമാര്‍. സഞ്ചയനം ഞായറാഴ്ച എട്ട് മണിക്ക്.

Summary

Tragic lightning strike in Vallikunnam, Alappuzha kills a cow and farmer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com